വാഴക്കുളം: എടിഎമ്മിൽ നിന്നു കളഞ്ഞുകിട്ടിയ പണം ബാങ്കിൽ ഏൽപ്പിച്ച് ആവോലിയിലെ ഓട്ടോറിക്ഷ തൊഴിലാളി മാതൃകയായി. സംസ്ഥാന പാതയിൽ ആവോലി സെന്റ് ജോർജ് കപ്പേളയ്ക്കു സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്നാണ് പണം കിട്ടിയത്. ഓട്ടോയുമായി വർക് ഷോപ്പിൽ പോകുമ്പോൾ പണമെടുക്കാൻ എടിഎമ്മിൽ കയറിയ ഏനാനല്ലൂർ കൊച്ചുമുട്ടം ബന്നിക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നോടെ 10,000 രൂപ ലഭിച്ചത്. 500ന്റെ 20 നോട്ടുകൾ മെഷീനിൽ ഉണ്ടായിരുന്നു.
പണം ലഭിച്ച വിവരം വാഴക്കുളം പോലീസിൽ അറിയിച്ചപ്പോൾ ബാങ്കിൽ ഏൽപ്പിക്കാനായിരുന്നു നിർദേശം ലഭിച്ചത്. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോളി കുര്യാക്കോസ് ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ പണം അവിടെ എത്തിച്ചു നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളി പണവും സമയവും ചെലവഴിച്ച് ബാങ്കിലെത്തുന്നത് ശരിയല്ലെന്ന് അറിയിച്ചപ്പോൾ പണം വാങ്ങാൻ ആളെ വിടുകയായിരുന്നു.
എടിഎമ്മിൽ സിസി ടിവി കാമറ ഉള്ളതിനാൽ പരാതി വന്നാൽ ബന്നി പണമെടുത്തതായി തെളിയും. ബാങ്കിൽ തിരികെ ഏൽപ്പിച്ചതായി തെളിവിനായാണ് ഇയാൾ ഡോളി കുര്യാക്കോസിനെ സമീപിച്ചത്. ബെന്നിയുടെ ഓട്ടോയിൽ കളഞ്ഞുകിട്ടിയ സ്വർണമാല ശ്രമകരമായ അന്വേഷണങ്ങൾക്കൊടുവിൽ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത് ഏതാനും മാസങ്ങൾക്കു മുമ്പാണ്.
പണം ലഭിച്ച വിവരം വാഴക്കുളം പോലീസിൽ അറിയിച്ചപ്പോൾ ബാങ്കിൽ ഏൽപ്പിക്കാനായിരുന്നു നിർദേശം ലഭിച്ചത്. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോളി കുര്യാക്കോസ് ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ പണം അവിടെ എത്തിച്ചു നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളി പണവും സമയവും ചെലവഴിച്ച് ബാങ്കിലെത്തുന്നത് ശരിയല്ലെന്ന് അറിയിച്ചപ്പോൾ പണം വാങ്ങാൻ ആളെ വിടുകയായിരുന്നു.
എടിഎമ്മിൽ സിസി ടിവി കാമറ ഉള്ളതിനാൽ പരാതി വന്നാൽ ബന്നി പണമെടുത്തതായി തെളിയും. ബാങ്കിൽ തിരികെ ഏൽപ്പിച്ചതായി തെളിവിനായാണ് ഇയാൾ ഡോളി കുര്യാക്കോസിനെ സമീപിച്ചത്. ബെന്നിയുടെ ഓട്ടോയിൽ കളഞ്ഞുകിട്ടിയ സ്വർണമാല ശ്രമകരമായ അന്വേഷണങ്ങൾക്കൊടുവിൽ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത് ഏതാനും മാസങ്ങൾക്കു മുമ്പാണ്.