വണ്ണപ്പുറം: തൊടുപുഴ ഡിപ്പോയിൽനിന്നു വണ്ണപ്പുറം വഴി ചേലച്ചുവടിനു കെഎസ്ആർടിസി പുതിയ സർവീസ് ആരംഭിച്ചു. രാവിലെ 8.45നു തൊടുപുഴയിൽനിന്നു ആരംഭിച്ച് 9.40നു വണ്ണപ്പുറത്ത് എത്തും. തുടർന്ന് വെണ്മണി, കഞ്ഞിക്കുഴി വഴി ചേലച്ചുവട്ടിൽ എത്തും. 12.30നു തിരികെ തൊടുപുഴയിൽ എത്തിയശേഷം ആനക്കയത്തിനു സർവീസ് തുടരും.
എന്നാൽ, ട്രിപ്പ് ചേലച്ചുവട്ടിൽ അവസാനിപ്പിക്കാതെ ചെറുതോണി വരെ നീട്ടിയാൽ ഈ സർവീസ് കൂടുതൽ പ്രയോജനം ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. ചേലച്ചുവട് എത്തുന്ന ബസ് മണിക്കൂറുകൾ ഇവിടെ തങ്ങിയ ശേഷമാണു തിരികെ മടങ്ങുന്നത്. ഈ സമയം ചെറുതോണി വരെ സർവീസ് നീട്ടിയാൽ വരുമാന വർധനവും യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരവും ആകും.
കട്ടപ്പന ഭാഗത്തുനിന്നു ഇതുവഴി നടത്തിയിരുന്ന ആനകെട്ടി സർവീസും ഗുരുവായൂർ സർവീസും ഇപ്പോൾ കെഎസ്ആർടിസിസി നടത്തുന്നില്ല. മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസുകൾ ആയിരുന്നു ഇത്. കൂടാതെ നൂറുകണക്കിനു യാത്രക്കാർക്കും ഈ സർവീസുകൾ പ്രയോജനപ്പെട്ടിരുന്നു. ഈ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെ വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ കെ എസ്ആർടിസി വിദ്യാർഥികൾക്കു കണ്സഷൻ കാർഡുകൾ നൽകിത്തുടങ്ങിയത് ഹൈറേഞ്ചിൽനിന്നുള്ള വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായി.
ഇപ്പോൾ നിശ്ചിത ശതമാനം വിദ്യാർഥികൾക്കു മാത്രമാണ് ആനുകൂല്യം നൽകുന്നത്. സ്വകാര്യ ബസുകൾകൂടി സർവീസ് നടത്തുന്ന റൂട്ടിൽ ആനുപാതിക എണ്ണം വിദ്യാർഥികൾക്കു മാത്രമേ ആനുകൂല്യം നൽകാൻ കഴിയുകയുള്ളൂ എന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ഒരു മാസം യാത്ര ചെയ്യുന്നതിന് 130 രൂപയാണ് വിദ്യാർഥികൾ നൽകേണ്ടത്. സ്വകാര്യ ബസുകളിൽ ചേലച്ചുവടുനിന്ന് തൊടുപുഴ വരെ 20 രൂപയാണ് വാങ്ങുന്നത്.
എന്നാൽ, ട്രിപ്പ് ചേലച്ചുവട്ടിൽ അവസാനിപ്പിക്കാതെ ചെറുതോണി വരെ നീട്ടിയാൽ ഈ സർവീസ് കൂടുതൽ പ്രയോജനം ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. ചേലച്ചുവട് എത്തുന്ന ബസ് മണിക്കൂറുകൾ ഇവിടെ തങ്ങിയ ശേഷമാണു തിരികെ മടങ്ങുന്നത്. ഈ സമയം ചെറുതോണി വരെ സർവീസ് നീട്ടിയാൽ വരുമാന വർധനവും യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരവും ആകും.
കട്ടപ്പന ഭാഗത്തുനിന്നു ഇതുവഴി നടത്തിയിരുന്ന ആനകെട്ടി സർവീസും ഗുരുവായൂർ സർവീസും ഇപ്പോൾ കെഎസ്ആർടിസിസി നടത്തുന്നില്ല. മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസുകൾ ആയിരുന്നു ഇത്. കൂടാതെ നൂറുകണക്കിനു യാത്രക്കാർക്കും ഈ സർവീസുകൾ പ്രയോജനപ്പെട്ടിരുന്നു. ഈ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെ വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ കെ എസ്ആർടിസി വിദ്യാർഥികൾക്കു കണ്സഷൻ കാർഡുകൾ നൽകിത്തുടങ്ങിയത് ഹൈറേഞ്ചിൽനിന്നുള്ള വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായി.
ഇപ്പോൾ നിശ്ചിത ശതമാനം വിദ്യാർഥികൾക്കു മാത്രമാണ് ആനുകൂല്യം നൽകുന്നത്. സ്വകാര്യ ബസുകൾകൂടി സർവീസ് നടത്തുന്ന റൂട്ടിൽ ആനുപാതിക എണ്ണം വിദ്യാർഥികൾക്കു മാത്രമേ ആനുകൂല്യം നൽകാൻ കഴിയുകയുള്ളൂ എന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ഒരു മാസം യാത്ര ചെയ്യുന്നതിന് 130 രൂപയാണ് വിദ്യാർഥികൾ നൽകേണ്ടത്. സ്വകാര്യ ബസുകളിൽ ചേലച്ചുവടുനിന്ന് തൊടുപുഴ വരെ 20 രൂപയാണ് വാങ്ങുന്നത്.