പെരിഞ്ഞനം: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. മൂന്നുപീടിക ബീച്ച് റോഡ് വായനശാല കിഴക്ക് തേപറന്പിൽ അഷറഫിന്റെ വീട്ടിലാണു മോഷണം നടന്നത്. 70,000 രൂപയും വിലപിടിപ്പുള്ള വാച്ചും നഷ്ടപ്പെട്ടു. കോയന്പത്തൂരിൽ താമസിക്കുന്ന അഷറഫും കുടുംബവും 20 ന് വീട്ടിൽ വന്ന് മടങ്ങിപ്പോയി. കഴിഞ്ഞദിവസം തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി അറിയുന്നത്.
ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അഞ്ചു മുറികളുടെ വാതിലും അലമാരകളും കുത്തിത്തുറന്നു. ബാഗിൽ സൂക്ഷിച്ചിരുന്ന പണം ബാഗ് സഹിതവും വിലകൂടിയ വാച്ചും കവർന്നു.
പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് മൂന്നു വീടുകളിലും കവർച്ച നടന്നിരുന്നു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അഞ്ചു മുറികളുടെ വാതിലും അലമാരകളും കുത്തിത്തുറന്നു. ബാഗിൽ സൂക്ഷിച്ചിരുന്ന പണം ബാഗ് സഹിതവും വിലകൂടിയ വാച്ചും കവർന്നു.
പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് മൂന്നു വീടുകളിലും കവർച്ച നടന്നിരുന്നു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.