വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അഭിപ്രായ ശേഖരണത്തിനുമായി വിളിച്ചുചേർത്ത യോഗത്തിന്റെ റിപ്പോർട്ട് ഏഴിന് മുൻപ് ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്ന് യോഗത്തിൽ സംബന്ധിച്ച ജോയിന്റ് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാർ പറഞ്ഞു. സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിന് യോഗത്തിൽ സംബന്ധിച്ച ബസ് ഓപ്പറേറ്റേഴ്സ് സംഘടനകൾ അനുകൂല നിലപാട് പ്രഖ്യാപിച്ചു. അതേ സമയം, തങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടണമെന്നും ബസുടമാ സംഘം പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
18 വർഷങ്ങളായുള്ള വൈപ്പിൻ ജനതയുടെ ആഗ്രഹം എത്രയും വേഗം നിറവേറ്റണമെന്നും ഇതിനുള്ള നിയമ തടസങ്ങൾ അതിവേഗം പരിഹരിക്കണമെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു. വൈപ്പിൻ-ഗോശ്രീ ബസുകൾ നഗരത്തിൽ പ്രവേശിച്ചാൽ ഹൈക്കോടതി ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നായിരുന്നു പൊതു അഭിപ്രായം.
സർക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ടി.ജെ. വിനോദ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം എം.ബി. ഷൈനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബസ് ഉടമകള്‍ തുടങ്ങിയവർ സംബന്ധിച്ചു.
18 വർഷങ്ങളായുള്ള വൈപ്പിൻ ജനതയുടെ ആഗ്രഹം എത്രയും വേഗം നിറവേറ്റണമെന്നും ഇതിനുള്ള നിയമ തടസങ്ങൾ അതിവേഗം പരിഹരിക്കണമെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു. വൈപ്പിൻ-ഗോശ്രീ ബസുകൾ നഗരത്തിൽ പ്രവേശിച്ചാൽ ഹൈക്കോടതി ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നായിരുന്നു പൊതു അഭിപ്രായം.
സർക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ടി.ജെ. വിനോദ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം എം.ബി. ഷൈനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബസ് ഉടമകള്‍ തുടങ്ങിയവർ സംബന്ധിച്ചു.