കൊച്ചി: പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷൻ (ഡിബിഎസ്) ചികിത്സ ഫലപ്രദമെന്നു വിദഗ്ധർ. എറണാകുളം ലൂര്‍ദ് ആശുപത്രിയിൽ രണ്ടു വര്‍ഷത്തിനിടെ 25 ഡിബിഎസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ ചികിത്സയിലൂടെ രോഗികൾക്ക് ജീവിത നിലവാരം നല്ല തോതില്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്കിയ ഡോ.എ.വി. ശ്രീറാം പ്രസാദ് പറഞ്ഞു.
ഡിബിഎസ് ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് പെര്‍സെപ്റ്റ് പിസി ന്യൂറോസ്റ്റിമുലേറ്റര്‍. പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഒരു മലയാളിയില്‍ ആദ്യമായി ഈ ഉപകരണം ഉപയോഗിച്ചു ശസ്ത്രക്രിയ നടന്നതും ലൂര്‍ദ് ആശുപത്രിയിലാണെന്ന് അധികൃതർ അറിയിച്ചു. . ഈ രംഗത്ത് ആശുപത്രി ഇപ്പോൾ നൂതന സാങ്കേതിക വിദ്യയായ പെർസെപ്റ്റിലേക്ക് കടന്നിരിക്കുകയാണ്.
ഡിബിഎസ് ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് പെര്‍സെപ്റ്റ് പിസി ന്യൂറോസ്റ്റിമുലേറ്റര്‍. പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഒരു മലയാളിയില്‍ ആദ്യമായി ഈ ഉപകരണം ഉപയോഗിച്ചു ശസ്ത്രക്രിയ നടന്നതും ലൂര്‍ദ് ആശുപത്രിയിലാണെന്ന് അധികൃതർ അറിയിച്ചു. . ഈ രംഗത്ത് ആശുപത്രി ഇപ്പോൾ നൂതന സാങ്കേതിക വിദ്യയായ പെർസെപ്റ്റിലേക്ക് കടന്നിരിക്കുകയാണ്.