ആരക്കുഴ: പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രൂപയുടെ ജീവൻ രക്ഷമരുന്നുകളും മറ്റ് അനുബന്ധ വസ്തുക്കളും ഉപയോഗശൂന്യമായ നിലയിൽ കണ്ടെത്തിയത്.
ആശുപത്രിക്കും ജീവനക്കാർക്കുമതിരെ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ എസ്. ശ്രീദേവി ആശുപത്രി സന്ദർശനം നടത്തിയത്. മരുന്നുകൾ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്തംഗം ബെസ്റ്റിൻ ചേറ്റൂർ, ആശുപത്രി സൂപ്രണ്ട് ജോർജ് തുടങ്ങിയവരും ഡിഎംഒയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
ആശുപത്രിക്കും ജീവനക്കാർക്കുമതിരെ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ എസ്. ശ്രീദേവി ആശുപത്രി സന്ദർശനം നടത്തിയത്. മരുന്നുകൾ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്തംഗം ബെസ്റ്റിൻ ചേറ്റൂർ, ആശുപത്രി സൂപ്രണ്ട് ജോർജ് തുടങ്ങിയവരും ഡിഎംഒയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.