കൂത്താട്ടുകുളം: അന്യസംസ്ഥാന തൊഴിലാളിയുടെ മരണം തീ പൊള്ളലേറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച വടകര സെന്റ് ജോണ്സ് സ്കൂളിനു സമീപത്തെ വീടിന് പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആസാം സ്വദേശി ബാബൂൾ ഹുസൈന്റെ (36) മരണം ശരീരത്തുണ്ടായ പൊള്ളലിനെതുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബാബൂളിന്റെ ശരീരത്ത് തീ പൊള്ളലിനു പുറമേ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇവ ആത്മഹത്യ ശ്രമത്തിനിടെ ബാബൂൾ ഹുസൈൻ സ്വയം ശരീരത്തുണ്ടാക്കിയ മുറിവുകളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ മുറിവുകൾ മരണത്തിന് ഇടയാക്കുന്നതല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തലേന്ന് രാത്രി ഭാര്യ റുക്സാനയുമായി വഴക്കുണ്ടാവുകയും റുക്സാനയെ ബാബൂൾ മർദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബാബൂലിന്റെ ശരീരത്ത് കണ്ട മുറിവുകളും തീ പൊള്ളലും സംശയങ്ങൾക്ക് ഇടയാക്കിയത്. തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ശേഷം കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് ആസാമിൽ നടക്കും.
ബാബൂളിന്റെ ശരീരത്ത് തീ പൊള്ളലിനു പുറമേ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇവ ആത്മഹത്യ ശ്രമത്തിനിടെ ബാബൂൾ ഹുസൈൻ സ്വയം ശരീരത്തുണ്ടാക്കിയ മുറിവുകളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ മുറിവുകൾ മരണത്തിന് ഇടയാക്കുന്നതല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തലേന്ന് രാത്രി ഭാര്യ റുക്സാനയുമായി വഴക്കുണ്ടാവുകയും റുക്സാനയെ ബാബൂൾ മർദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബാബൂലിന്റെ ശരീരത്ത് കണ്ട മുറിവുകളും തീ പൊള്ളലും സംശയങ്ങൾക്ക് ഇടയാക്കിയത്. തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ശേഷം കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് ആസാമിൽ നടക്കും.