നെടുമ്പാശേരി: യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരം നൽകുമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപനം ജലരേഖയായി. ഇതു സാധ്യമല്ലെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കിയതോടെ വിദ്യാർഥികൾ വിവിധ രാജ്യങ്ങളിൽ തുടർപഠനത്തിന് അവസരം തേടുകയാണ്.
റഷ്യ-യുക്രെയ്ൻ യുദ്ധസമയത്ത് യുക്രെയ്നിൽ നിന്ന് 18,000 മെഡിക്കൽ വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്ന് കേരള യുക്രെയ്ൻ മെഡിക്കൽ സ്റ്റുഡൻസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ പറഞ്ഞു. ഇതിൽ 2,700 പേർ മലയാളികളാണ്.
ജോർജിയ, കാൾസോവ, ഹംഗറി, അർമീനിയ തുടങ്ങിയ രാജ്യങ്ങളാണ് ഇവർക്ക് തുടർപഠനത്തിന് അവസരം വാഗ്ദാനം ചെയ്തിട്ടുള്ളത്. യുക്രെയ്നിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയ ഏജൻസികൾ തന്നെയാണ് സീറ്റ് വാങ്ങി കൊടുക്കാൻ നിലവിൽ രംഗത്തുള്ളത്. യുക്രെയ്നിൽ ഒരു വർഷത്തെ ഫീസായി അടച്ച എട്ട് ലക്ഷത്തിൽപ്പരം രൂപ ഇവർക്ക് നഷ്ടപ്പെടും. പോക്ക് വരവ് ചെലവ് ഇതിന് പുറമെയാണ്.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ ജോർജിയിലേക്ക് പോകാനാണ് തയാറെടുക്കുന്നത്. നെടുമ്പാശേരി മേഖലയിൽ നിന്നു മാത്രം പതിനഞ്ചോളം വിദ്യാർഥികൾ ഉണ്ട്.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഉപദേശം പരിഗണിച്ചാണ് ജോർജിയിലേക്ക് പോകുന്നതെന്ന് തുരുത്തിശേരിയിൽ പറവട്ടി മീനു, കോഴിപറമ്പത്ത് ഹെലൻ എന്നീ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ വ്യക്തമാക്കി. യുക്രെയ്ൻ ആസ്ഥാനമായുള്ള മൂന്ന് സർവകലാശാലകൾ ജോർജിയയിൽ മൊബിലിറ്റി പഠനം നടത്തുന്നുണ്ട്. ഇത് വിദ്യാർഥികൾക്ക് തുടർപഠനത്തിന് കൂടുതൽ സഹായകമാണ്. ട്യൂഷൻ ഫീസ് ജോർജിയയിൽ പ്രതിവർഷം യുക്രെയ്നിനേക്കാളും 84,000 രൂപ അധികമാണ്. ഹോസ്റ്റൽ ചെലവും കൂടുതൽ ആയിരിക്കും.
ഭൂരിഭാഗം വിദ്യാർഥികളുടെ കുടുംബങ്ങളും ബാധ്യതയിലാണ് കുട്ടികളെ അയക്കുന്നത്. മക്കളുടെ ഭാവി മുന്നിൽ കണ്ടാണ് വൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ തയാറാകുന്നതെന്ന് രക്ഷകർത്താക്കൾ പറഞ്ഞു.
യുക്രെയ്നിൽ ബാങ്കുകളും കോളജുകളും പ്രവർത്തിക്കുന്നില്ല. ഇത് മൂലം ഓൺലൈൻ പഠനവും അസാധ്യമാണ്. അടുത്ത ആഴ്ചയിൽ ജോർജിയയിലേക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നെടുമ്പാശേരി മേഖലയിലുള്ള വിദ്യാർഥികൾ.
റഷ്യ-യുക്രെയ്ൻ യുദ്ധസമയത്ത് യുക്രെയ്നിൽ നിന്ന് 18,000 മെഡിക്കൽ വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്ന് കേരള യുക്രെയ്ൻ മെഡിക്കൽ സ്റ്റുഡൻസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ പറഞ്ഞു. ഇതിൽ 2,700 പേർ മലയാളികളാണ്.
ജോർജിയ, കാൾസോവ, ഹംഗറി, അർമീനിയ തുടങ്ങിയ രാജ്യങ്ങളാണ് ഇവർക്ക് തുടർപഠനത്തിന് അവസരം വാഗ്ദാനം ചെയ്തിട്ടുള്ളത്. യുക്രെയ്നിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയ ഏജൻസികൾ തന്നെയാണ് സീറ്റ് വാങ്ങി കൊടുക്കാൻ നിലവിൽ രംഗത്തുള്ളത്. യുക്രെയ്നിൽ ഒരു വർഷത്തെ ഫീസായി അടച്ച എട്ട് ലക്ഷത്തിൽപ്പരം രൂപ ഇവർക്ക് നഷ്ടപ്പെടും. പോക്ക് വരവ് ചെലവ് ഇതിന് പുറമെയാണ്.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ ജോർജിയിലേക്ക് പോകാനാണ് തയാറെടുക്കുന്നത്. നെടുമ്പാശേരി മേഖലയിൽ നിന്നു മാത്രം പതിനഞ്ചോളം വിദ്യാർഥികൾ ഉണ്ട്.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഉപദേശം പരിഗണിച്ചാണ് ജോർജിയിലേക്ക് പോകുന്നതെന്ന് തുരുത്തിശേരിയിൽ പറവട്ടി മീനു, കോഴിപറമ്പത്ത് ഹെലൻ എന്നീ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ വ്യക്തമാക്കി. യുക്രെയ്ൻ ആസ്ഥാനമായുള്ള മൂന്ന് സർവകലാശാലകൾ ജോർജിയയിൽ മൊബിലിറ്റി പഠനം നടത്തുന്നുണ്ട്. ഇത് വിദ്യാർഥികൾക്ക് തുടർപഠനത്തിന് കൂടുതൽ സഹായകമാണ്. ട്യൂഷൻ ഫീസ് ജോർജിയയിൽ പ്രതിവർഷം യുക്രെയ്നിനേക്കാളും 84,000 രൂപ അധികമാണ്. ഹോസ്റ്റൽ ചെലവും കൂടുതൽ ആയിരിക്കും.
ഭൂരിഭാഗം വിദ്യാർഥികളുടെ കുടുംബങ്ങളും ബാധ്യതയിലാണ് കുട്ടികളെ അയക്കുന്നത്. മക്കളുടെ ഭാവി മുന്നിൽ കണ്ടാണ് വൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ തയാറാകുന്നതെന്ന് രക്ഷകർത്താക്കൾ പറഞ്ഞു.
യുക്രെയ്നിൽ ബാങ്കുകളും കോളജുകളും പ്രവർത്തിക്കുന്നില്ല. ഇത് മൂലം ഓൺലൈൻ പഠനവും അസാധ്യമാണ്. അടുത്ത ആഴ്ചയിൽ ജോർജിയയിലേക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നെടുമ്പാശേരി മേഖലയിലുള്ള വിദ്യാർഥികൾ.