കൊച്ചി: കേരളത്തെ ഡിസൈന്‍ഡ് ഡെസ്റ്റിനേഷന്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഫോര്‍ട്ട്കൊച്ചി പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഡിസൈന്‍ പോളിസി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോര്‍ട്ട്കൊച്ചിയുടെയും എറണാകുളത്തിന്റെയും ടുറിസം വികസനത്തിനായി ടൂറിസം വകുപ്പ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോര്‍ട്ട്കൊച്ചി ഫ്രീഡം ജയില്‍ മ്യൂസിയത്തില്‍ പ്രാദേശിക കലാകാരന്മാരുടെ കലാപ്രദര്‍ശനമായ പപ്പാഞ്ഞി ആര്‍ട്ട് ഫെയര്‍ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീച്ച് ഹെറിട്ടേജ് ടൂറിസം എന്നിവയ്ക്ക് പ്രാധാന്യമുള്ള ജില്ലയാണ് എറണാകുളം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ജില്ലയും എറണാകുളമാണ്. ഉത്തരവാദിത്ത ടൂറിസത്തിന് ഗുണകരമാണ് പപ്പാഞ്ഞി ആര്‍ട്ട് ഫെയര്‍ പോലുള്ള പ്രദര്‍ശനങ്ങള്‍. ചരിത്രത്തിന്റെ ഭാഗമായ ഫോര്‍ട്ട്കൊച്ചി ജയില്‍ മ്യൂസിയം സഞ്ചാരികള്‍ക്കുകൂടി പരിചയപ്പെടുത്താന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് കഴിയും. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെ ടുറിസ്റ്റ് കേന്ദ്രങ്ങളാക്കി സഞ്ചാരികള്‍ക്ക് കടന്നുവരാന്‍ സൗകര്യമൊരുക്കുന്നത് പ്രധാനപ്പെട്ടകാര്യമാണെന്നും മന്ത്രി പറഞ്ഞു.
കെ.ജെ. മാക്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, സബ് കളക്ടര്‍ പി.വിഷ്ണു രാജ്, കൊച്ചി നഗരസഭ കൗണ്‍സിലര്‍മാരായ ആന്റണി കുരിത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ആന്റണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിയിലെ പ്രാദേശിക കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി കൊച്ചിന് ഹെരിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീളുന്ന പപ്പാഞ്ഞി ആര്‍ട്ട് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അന്‍പതോളം കലാകാരന്മാരുടെ സൃഷ്ടികള്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്വയേൺമെന്റ് ആന്‍ഡ് എഡ്യുക്കേഷന്‍, ഹോംസ്റ്റേ ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് കേരള, ആര്‍ട്ട് ബക്കറ്റ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഫോര്‍ട്ട്കൊച്ചി ഫ്രീഡം ജയില്‍ മ്യൂസിയത്തില്‍ പ്രാദേശിക കലാകാരന്മാരുടെ കലാപ്രദര്‍ശനമായ പപ്പാഞ്ഞി ആര്‍ട്ട് ഫെയര്‍ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീച്ച് ഹെറിട്ടേജ് ടൂറിസം എന്നിവയ്ക്ക് പ്രാധാന്യമുള്ള ജില്ലയാണ് എറണാകുളം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ജില്ലയും എറണാകുളമാണ്. ഉത്തരവാദിത്ത ടൂറിസത്തിന് ഗുണകരമാണ് പപ്പാഞ്ഞി ആര്‍ട്ട് ഫെയര്‍ പോലുള്ള പ്രദര്‍ശനങ്ങള്‍. ചരിത്രത്തിന്റെ ഭാഗമായ ഫോര്‍ട്ട്കൊച്ചി ജയില്‍ മ്യൂസിയം സഞ്ചാരികള്‍ക്കുകൂടി പരിചയപ്പെടുത്താന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് കഴിയും. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെ ടുറിസ്റ്റ് കേന്ദ്രങ്ങളാക്കി സഞ്ചാരികള്‍ക്ക് കടന്നുവരാന്‍ സൗകര്യമൊരുക്കുന്നത് പ്രധാനപ്പെട്ടകാര്യമാണെന്നും മന്ത്രി പറഞ്ഞു.
കെ.ജെ. മാക്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, സബ് കളക്ടര്‍ പി.വിഷ്ണു രാജ്, കൊച്ചി നഗരസഭ കൗണ്‍സിലര്‍മാരായ ആന്റണി കുരിത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ആന്റണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിയിലെ പ്രാദേശിക കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി കൊച്ചിന് ഹെരിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീളുന്ന പപ്പാഞ്ഞി ആര്‍ട്ട് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അന്‍പതോളം കലാകാരന്മാരുടെ സൃഷ്ടികള്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്വയേൺമെന്റ് ആന്‍ഡ് എഡ്യുക്കേഷന്‍, ഹോംസ്റ്റേ ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് കേരള, ആര്‍ട്ട് ബക്കറ്റ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.