നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ മൈലാടിയിൽ കാട്ടാനകൾ വീണ്ടും നാട്ടിലേക്കെത്തി. കൃഷിയിലടക്കം വൻ നാശനഷ്ടങ്ങളുണ്ടായിട്ടും ഉന്നത വനപാലകരാരും സംഭവസ്ഥലത്തെത്തുന്നില്ല. ഇതേ തുടർന്ന് റോഡ് ഉപരോധം ഉൾപ്പെടെയുള്ള കടുത്ത സമരത്തിന് തയ്യാറാകുമെന്ന് പ്രദേശവാസികൾ.
നിലന്പൂരിലെ ഡിഎഫ്ഒ ഓഫീസിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള ചാലിയാർ പഞ്ചായത്തിലെ മൈലാടിയിൽ ഒറ്റയാൻ ഉൾപ്പെടെയുള്ള കാട്ടാനകൾ വീട്ടുമുറ്റങ്ങളിലേക്ക് എത്തുന്പോഴും ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നത വനപാലകർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നു പോലുമില്ല. മൈലാടി-മൈലാടിപൊട്ടി ഭാഗങ്ങളിലായി 450 ഓളം കുടുംബങ്ങളാണ് രാത്രിയിൽ കാട്ടാന ഭീതി മൂലം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ കഴിയുന്നത്. വീട്ടുമുറ്റങ്ങളിൽ കൃഷി നാശം വരുത്തുന്പോൾ വീടിനുള്ളിൽ ഭയത്തിൽ കഴിയുകയാണിവർ. വനപാലകർ ഇനിയും അലംഭാവം തുടർന്നാൽ റോഡ് ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് കാട്ടാനകൾ കൃഷി നശിപ്പിച്ച സ്ഥലം ഉടമയായ വത്സ ലാൽ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞുള്ള സമരത്തോട് താത്പര്യമുണ്ടായിട്ടല്ല. മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ് ഇത്തരം സമരമാർഗങ്ങൾ ആലോചിക്കുന്നതെന്നും അവർ പറഞ്ഞു.
കാട്ടാനകളെ വനമേഖലയിലേക്ക് തിരിച്ചയക്കാനുള്ള മാർഗങ്ങളാണ് വനം വകുപ്പ് സ്വീകരിക്കേണ്ടത്. നിലവിൽ കൃഷി നാശം മാത്രമല്ല, ജീവഭയവുമാണ് ജനങ്ങൾക്കുള്ളത്. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ എല്ലാവരും ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും വത്സ ലാൽ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായതോടെ ഓരോ ദിവസവും കാട്ടാനകൾ കൃഷി നശിപ്പിക്കുന്ന സ്ഥലം സന്ദർശിക്കേണ്ട അവസ്ഥയിലാണെന്ന് ചാലിയാർ ഗ്രാമപ്പഞ്ചായത്തംഗം കെ. വിശ്വനാഥൻ പറഞ്ഞു. അകന്പാടത്തെ വനം സ്റ്റേഷൻ ഉൾപ്പെടെ ഉപരോധിച്ചിട്ടും ഡിഎഫ്ഒ ഒന്ന് സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായില്ല. ഡിഎഫ്ഒ, എംഎൽഎ എന്നിവർ ഇടപെട്ട് വിഷയത്തിൽ അടിയന്തര യോഗം വിളിക്കണമെന്നും വിശ്വനാഥൻ ആവശ്യപ്പെട്ടു. വാടാപറന്പിൽ ബേബി, വാടാപറന്പിൽ ലാൽ, ബേബി, സെബി എന്നിവരുടെ നേന്ത്രവാഴകൾ, പൂവൻ വാഴകൾ, കമുക്, തെങ്ങ്, പന എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. മൈലാടി വഴിയുള്ള രാത്രി, പകൽ യാത്രകളും അപകടം നിറഞ്ഞതാകുകയാണ്.
നിലന്പൂരിലെ ഡിഎഫ്ഒ ഓഫീസിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള ചാലിയാർ പഞ്ചായത്തിലെ മൈലാടിയിൽ ഒറ്റയാൻ ഉൾപ്പെടെയുള്ള കാട്ടാനകൾ വീട്ടുമുറ്റങ്ങളിലേക്ക് എത്തുന്പോഴും ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നത വനപാലകർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നു പോലുമില്ല. മൈലാടി-മൈലാടിപൊട്ടി ഭാഗങ്ങളിലായി 450 ഓളം കുടുംബങ്ങളാണ് രാത്രിയിൽ കാട്ടാന ഭീതി മൂലം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ കഴിയുന്നത്. വീട്ടുമുറ്റങ്ങളിൽ കൃഷി നാശം വരുത്തുന്പോൾ വീടിനുള്ളിൽ ഭയത്തിൽ കഴിയുകയാണിവർ. വനപാലകർ ഇനിയും അലംഭാവം തുടർന്നാൽ റോഡ് ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് കാട്ടാനകൾ കൃഷി നശിപ്പിച്ച സ്ഥലം ഉടമയായ വത്സ ലാൽ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞുള്ള സമരത്തോട് താത്പര്യമുണ്ടായിട്ടല്ല. മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ് ഇത്തരം സമരമാർഗങ്ങൾ ആലോചിക്കുന്നതെന്നും അവർ പറഞ്ഞു.
കാട്ടാനകളെ വനമേഖലയിലേക്ക് തിരിച്ചയക്കാനുള്ള മാർഗങ്ങളാണ് വനം വകുപ്പ് സ്വീകരിക്കേണ്ടത്. നിലവിൽ കൃഷി നാശം മാത്രമല്ല, ജീവഭയവുമാണ് ജനങ്ങൾക്കുള്ളത്. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ എല്ലാവരും ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും വത്സ ലാൽ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായതോടെ ഓരോ ദിവസവും കാട്ടാനകൾ കൃഷി നശിപ്പിക്കുന്ന സ്ഥലം സന്ദർശിക്കേണ്ട അവസ്ഥയിലാണെന്ന് ചാലിയാർ ഗ്രാമപ്പഞ്ചായത്തംഗം കെ. വിശ്വനാഥൻ പറഞ്ഞു. അകന്പാടത്തെ വനം സ്റ്റേഷൻ ഉൾപ്പെടെ ഉപരോധിച്ചിട്ടും ഡിഎഫ്ഒ ഒന്ന് സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായില്ല. ഡിഎഫ്ഒ, എംഎൽഎ എന്നിവർ ഇടപെട്ട് വിഷയത്തിൽ അടിയന്തര യോഗം വിളിക്കണമെന്നും വിശ്വനാഥൻ ആവശ്യപ്പെട്ടു. വാടാപറന്പിൽ ബേബി, വാടാപറന്പിൽ ലാൽ, ബേബി, സെബി എന്നിവരുടെ നേന്ത്രവാഴകൾ, പൂവൻ വാഴകൾ, കമുക്, തെങ്ങ്, പന എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. മൈലാടി വഴിയുള്ള രാത്രി, പകൽ യാത്രകളും അപകടം നിറഞ്ഞതാകുകയാണ്.