ചെറുതോണി: വന്യജീവി ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്കു നൽകുന്ന നഷ്ടപരിഹാരത്തുക രണ്ടു ശതമാനം വർധിപ്പിക്കാൻ നിർദേശം നൽകിയതായും കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ റേഷൻ വീട്ടിലെത്തിക്കുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനായി ഇന്നു ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണു സർവകക്ഷിയോഗം ചേർന്നത്.
ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ശാന്തൻപാറ അയ്യപ്പൻകുടി സ്വദേശി താത്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ അവിവാഹിതയായ മകൾക്കു വനംവകുപ്പിൽ അനുയോജ്യമായ ജോലി നൽകും.
വന്യജീവി ആക്രമണം നേരിടുന്ന ജനവാസ മേഖലകൾക്കു ചുറ്റും 21 കിലോമീറ്റർ സോളാർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടി ഉടൻ ആരംഭിക്കും. ഇത്തരം മേഖലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന് ഇടുക്കി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും കാമറകളും സ്ഥാപിക്കും. വന്യജീവി ആക്രമണങ്ങളിൽനിന്നു സുരക്ഷ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികളുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വന്യജീവിശല്യം നേരിടുന്നതിന് നിലവിലുള്ള റാപിഡ് റെസ്പോണ്‍സ് ടീം (ആർആർടി) കൂടാതെ താത്കാലികമായി അധിക ആർആർടികൾ സജ്ജമാക്കും.
യോഗത്തിൽ എംഎൽഎമാരായ എം.എം. മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ ഷീബ ജോർജ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ്, ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, വനംവകുപ്പ് നോഡൽ ഓഫീസർ ആർ.എസ്. അരുണ്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണു സർവകക്ഷിയോഗം ചേർന്നത്.
ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ശാന്തൻപാറ അയ്യപ്പൻകുടി സ്വദേശി താത്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ അവിവാഹിതയായ മകൾക്കു വനംവകുപ്പിൽ അനുയോജ്യമായ ജോലി നൽകും.
വന്യജീവി ആക്രമണം നേരിടുന്ന ജനവാസ മേഖലകൾക്കു ചുറ്റും 21 കിലോമീറ്റർ സോളാർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടി ഉടൻ ആരംഭിക്കും. ഇത്തരം മേഖലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന് ഇടുക്കി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും കാമറകളും സ്ഥാപിക്കും. വന്യജീവി ആക്രമണങ്ങളിൽനിന്നു സുരക്ഷ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികളുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വന്യജീവിശല്യം നേരിടുന്നതിന് നിലവിലുള്ള റാപിഡ് റെസ്പോണ്‍സ് ടീം (ആർആർടി) കൂടാതെ താത്കാലികമായി അധിക ആർആർടികൾ സജ്ജമാക്കും.
യോഗത്തിൽ എംഎൽഎമാരായ എം.എം. മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ ഷീബ ജോർജ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ്, ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, വനംവകുപ്പ് നോഡൽ ഓഫീസർ ആർ.എസ്. അരുണ്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.