ചെറുതോണി: പട്ടാപ്പകൽ പൊതുവഴിയിൽ ജനങ്ങളുടെ ജീവനു വെല്ലുവിളിയായി നിൽക്കുന്ന കാട്ടുപന്നിയെപ്പോലും നശിപ്പിക്കാനാവാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തികളായി. ചെറുതോണി ടൗണിൽനിന്നു 250 മീറ്റർ മാറി കേരള ബാങ്കിന്റെ വാഴത്തോപ്പ് ഹെഡ് ഓഫീസിനു സമീപം പൊതുവഴിയിൽ രാവിലെ മുതൽ ഉച്ചകഴിയുന്നതുവരെ അലഞ്ഞുനടന്ന കാട്ടുപന്നിയെയാണ് നശിപ്പിക്കാനാവാതെ വനം വകുപ്പ് ഉദ്യോഗസ്ഥരും വാഴത്തോപ്പ് പഞ്ചായത്ത് അധികൃതരും നോക്കിനിന്നത്.
പ്രദേശത്ത് നഴ്സറി സ്കൂൾ, മറ്റു വിദ്യാലയങ്ങൾ, ബാങ്ക്, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഹോസ്റ്റൽ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നതാണ്. നൂറുകണക്കിനാളുകളാണ് ഈ റോഡിലൂടെയും സമീപമുള്ള പ്രധാന പാതയിലൂടെയും സഞ്ചരിക്കുന്നത്.
റോഡിൽ രാവിലെ കണ്ട കാട്ടുപന്നിയെ നാട്ടുകാർ ഓടിച്ചുവിട്ടശേഷമാണു കുട്ടികളെ സ്കൂളിൽ വിട്ടത്. അല്പസമയത്തിനുശേഷം അതു വീണ്ടും റോഡിലിറങ്ങി. തുടർന്നു നാട്ടുകാർ വനംവകുപ്പിലും പഞ്ചായത്ത് ഓഫീസിലും വിവരമറിയിച്ചു. ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെത്തിയെങ്കിലും പന്നി കൂസലില്ലാതെ റോഡിൽതന്നെ നിലയുറപ്പിച്ചു.
ഉച്ചകഴിഞ്ഞ് കുട്ടികൾ എത്താറായതോടെ ജനം ബഹളംവച്ചു. ഇതോടെ കാട്ടുപന്നി സമീപത്തുള്ള വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അവിടെനിന്നു ഓടിച്ചുവിട്ടു.
എന്നാൽ, ജനവാസ മേഖലയിൽ വന്നുപെട്ട ഇവ കാട്ടിൽ കയറില്ലെന്നാണു ജനങ്ങളുടെ ഭീതി. ജനവാസ മേഖലയിൽ ഭീഷണിയായ കാട്ടുപന്നിയെ വെടിവക്കാൻ ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റിനുപോലും അധികാരമുണ്ടായിട്ടും വനവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നിട്ടും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ലൈസൻസുള്ള തോക്ക് ഉടമകൾക്കു മാത്രമേ പന്നിയെ വെടിവക്കാനാവൂ. വാഴത്തോപ്പ് പഞ്ചായത്തിൽ പന്നിയെ വെടിവക്കാൻ അനുമതിയുള്ളവരാരുമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണെങ്കിൽ തോക്കുമില്ലെന്നാണ് ഇവർ പറയുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥർ കാട്ടുപന്നിയെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നു നാട്ടുകാർ ആരോപിച്ചു.
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിയെ എത്രയുംവേഗം നശിപ്പിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രദേശത്ത് നഴ്സറി സ്കൂൾ, മറ്റു വിദ്യാലയങ്ങൾ, ബാങ്ക്, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഹോസ്റ്റൽ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നതാണ്. നൂറുകണക്കിനാളുകളാണ് ഈ റോഡിലൂടെയും സമീപമുള്ള പ്രധാന പാതയിലൂടെയും സഞ്ചരിക്കുന്നത്.
റോഡിൽ രാവിലെ കണ്ട കാട്ടുപന്നിയെ നാട്ടുകാർ ഓടിച്ചുവിട്ടശേഷമാണു കുട്ടികളെ സ്കൂളിൽ വിട്ടത്. അല്പസമയത്തിനുശേഷം അതു വീണ്ടും റോഡിലിറങ്ങി. തുടർന്നു നാട്ടുകാർ വനംവകുപ്പിലും പഞ്ചായത്ത് ഓഫീസിലും വിവരമറിയിച്ചു. ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെത്തിയെങ്കിലും പന്നി കൂസലില്ലാതെ റോഡിൽതന്നെ നിലയുറപ്പിച്ചു.
ഉച്ചകഴിഞ്ഞ് കുട്ടികൾ എത്താറായതോടെ ജനം ബഹളംവച്ചു. ഇതോടെ കാട്ടുപന്നി സമീപത്തുള്ള വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അവിടെനിന്നു ഓടിച്ചുവിട്ടു.
എന്നാൽ, ജനവാസ മേഖലയിൽ വന്നുപെട്ട ഇവ കാട്ടിൽ കയറില്ലെന്നാണു ജനങ്ങളുടെ ഭീതി. ജനവാസ മേഖലയിൽ ഭീഷണിയായ കാട്ടുപന്നിയെ വെടിവക്കാൻ ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റിനുപോലും അധികാരമുണ്ടായിട്ടും വനവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നിട്ടും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ലൈസൻസുള്ള തോക്ക് ഉടമകൾക്കു മാത്രമേ പന്നിയെ വെടിവക്കാനാവൂ. വാഴത്തോപ്പ് പഞ്ചായത്തിൽ പന്നിയെ വെടിവക്കാൻ അനുമതിയുള്ളവരാരുമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണെങ്കിൽ തോക്കുമില്ലെന്നാണ് ഇവർ പറയുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥർ കാട്ടുപന്നിയെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നു നാട്ടുകാർ ആരോപിച്ചു.
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിയെ എത്രയുംവേഗം നശിപ്പിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.