കോലഞ്ചേരി: പട്ടിമറ്റം വലന്പൂരിൽ രണ്ടു ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.
നോർത്ത് മഴുവന്നൂർ മൂലേക്കുഴി ഷാജിയുടെ മകൻ എം.എസ്. അഭിഷേക് (20) ആണ് മരിച്ചത്. പരിക്കേറ്റ സാബിർ (30), വലന്പൂർ മെറ്റക്കോട്ടിൽ അഭിജിത് മണി (20), കടയിരുപ്പ് മൂത്താരിൽ കെനസ് ബോസ്, വലന്പൂർ കാരമൂട് അനിരുദ്ധ് രാജു (20) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10ഓടെ മഴുവന്നൂർക്ക് തിരിയുന്ന റോഡിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളുമൊത്ത് പുറത്തുനിന്ന് ഭക്ഷണം കഴിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് വരവെ അഭിഷേകിന്റെ ബൈക്കിൽ പട്ടിമറ്റം ഭാഗത്തുനിന്നു വന്ന ഇലക്ട്രിക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. ബൈക്കിനു തൊട്ടു പിന്നാലെ വന്ന മറ്റൊരു ബൈക്കും റോഡിൽ വീണ വാഹനങ്ങളിൽ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞു.
റോഡിലേക്ക് തെറിച്ചുവീണ അഭിഷേകിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. അമ്മ: പ്രഭ, സഹോദരൻ: അഭിജിത്ത്.
നോർത്ത് മഴുവന്നൂർ മൂലേക്കുഴി ഷാജിയുടെ മകൻ എം.എസ്. അഭിഷേക് (20) ആണ് മരിച്ചത്. പരിക്കേറ്റ സാബിർ (30), വലന്പൂർ മെറ്റക്കോട്ടിൽ അഭിജിത് മണി (20), കടയിരുപ്പ് മൂത്താരിൽ കെനസ് ബോസ്, വലന്പൂർ കാരമൂട് അനിരുദ്ധ് രാജു (20) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10ഓടെ മഴുവന്നൂർക്ക് തിരിയുന്ന റോഡിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളുമൊത്ത് പുറത്തുനിന്ന് ഭക്ഷണം കഴിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് വരവെ അഭിഷേകിന്റെ ബൈക്കിൽ പട്ടിമറ്റം ഭാഗത്തുനിന്നു വന്ന ഇലക്ട്രിക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. ബൈക്കിനു തൊട്ടു പിന്നാലെ വന്ന മറ്റൊരു ബൈക്കും റോഡിൽ വീണ വാഹനങ്ങളിൽ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞു.
റോഡിലേക്ക് തെറിച്ചുവീണ അഭിഷേകിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. അമ്മ: പ്രഭ, സഹോദരൻ: അഭിജിത്ത്.