ഗുരുവായൂർ: കിഴക്കേനടയിൽ വൈദ്യുതി ട്രാൻസ്ഫോർമറിന് താഴെയുള്ള പുല്ലുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന് സമീപത്ത് ഉച്ചക്ക് 12 ഓടെയാണ് തീപിടിത്തമുണ്ടായത്്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മരപലകകളിലേക്ക് തീപടർന്നു. ഇതോടെ ബസ് സ്റ്റാൻഡ് പരിസരത്ത് കറുത്ത പുക വ്യാപിച്ചു. ട്രാൻസ് ഫോർമറിലേക്ക് തീ ആളിപടരും മുന്പ് ഫയർഫോഴ്സെത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ സി.കെ. കൃഷ്ണസാഗർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളിലായി എട്ടുപേർ ചേർന്നാണ് തീയണച്ചത്. ഒരു മണിക്കൂറോളമെടുത്താണ് തീ കെടുത്തിയത്. ട്രാൻസ്ഫോർമറിലേക്ക് തീപടരും മുന്പ് അണക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. െ കഎസ്ഇബി അസി.എൻജിനിയർ എ. ബീന, സബ് എൻജിനിയർമാരായ വി.എസ്. ചിത്ര, കെ.എൻ. അനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. സിഗരറ്റ്കുറ്റിയിൽ നിന്നാണ് പുല്ലിലേക്ക് തീ പടർന്നതെന്ന് കരുതുന്നു.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മരപലകകളിലേക്ക് തീപടർന്നു. ഇതോടെ ബസ് സ്റ്റാൻഡ് പരിസരത്ത് കറുത്ത പുക വ്യാപിച്ചു. ട്രാൻസ് ഫോർമറിലേക്ക് തീ ആളിപടരും മുന്പ് ഫയർഫോഴ്സെത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ സി.കെ. കൃഷ്ണസാഗർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളിലായി എട്ടുപേർ ചേർന്നാണ് തീയണച്ചത്. ഒരു മണിക്കൂറോളമെടുത്താണ് തീ കെടുത്തിയത്. ട്രാൻസ്ഫോർമറിലേക്ക് തീപടരും മുന്പ് അണക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. െ കഎസ്ഇബി അസി.എൻജിനിയർ എ. ബീന, സബ് എൻജിനിയർമാരായ വി.എസ്. ചിത്ര, കെ.എൻ. അനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. സിഗരറ്റ്കുറ്റിയിൽ നിന്നാണ് പുല്ലിലേക്ക് തീ പടർന്നതെന്ന് കരുതുന്നു.