മരട്: നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെയുണ്ടായ കൈയാങ്കളിയിൽ അഞ്ചുപേർ ആശുപത്രിയിൽ. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനൽ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും കൗൺസിലർമാരായ ബേബി പോൾ, ദിഷ പ്രതാപൻ, സി.ടി. സുരേഷ്, എ.കെ. അഫ്സൽ എന്നിവർ മരടിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. കൗൺസിൽ യോഗം കഴിഞ്ഞ് ചെയർമാൻ ഹാളിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ എൽഡിഎഫ് അംഗങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ കൗൺസിലർ ബേബി പോളിനെ തള്ളിയിട്ടുവെന്നും തലയടിച്ച് നിലത്ത് വീണ് പരിക്കേറ്റന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കൈയാങ്കളി കണ്ട വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ ബോധംകെട്ട് വീഴുകയായിരുന്നു.
ഇതേത്തുടർന്ന് യുഡിഎഫ് കൗൺസിലർമാർ തങ്ങളെ കൈയേറ്റം ചെയ്തെന്നാരോപിച്ച് എൽഡിഎഫ് കൗൺസിലർമാരും രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
വികസനം അട്ടിമറിക്കാനുള്ള പ്രതിപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെ നടന്ന സംഭവങ്ങളെന്ന് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ആരോപിച്ചു.
മരട് നഗരസഭ നടത്തിവരുന്ന പവികസനപ്രവർത്തനങ്ങൾ ഇകഴ്ത്തി കാണിക്കുക എന്നതാണ് ഈ സമരനാടകങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ചെയർ മാൻ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. കൗൺസിൽ യോഗം കഴിഞ്ഞ് ചെയർമാൻ ഹാളിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ എൽഡിഎഫ് അംഗങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ കൗൺസിലർ ബേബി പോളിനെ തള്ളിയിട്ടുവെന്നും തലയടിച്ച് നിലത്ത് വീണ് പരിക്കേറ്റന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കൈയാങ്കളി കണ്ട വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ ബോധംകെട്ട് വീഴുകയായിരുന്നു.
ഇതേത്തുടർന്ന് യുഡിഎഫ് കൗൺസിലർമാർ തങ്ങളെ കൈയേറ്റം ചെയ്തെന്നാരോപിച്ച് എൽഡിഎഫ് കൗൺസിലർമാരും രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
വികസനം അട്ടിമറിക്കാനുള്ള പ്രതിപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെ നടന്ന സംഭവങ്ങളെന്ന് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ആരോപിച്ചു.
മരട് നഗരസഭ നടത്തിവരുന്ന പവികസനപ്രവർത്തനങ്ങൾ ഇകഴ്ത്തി കാണിക്കുക എന്നതാണ് ഈ സമരനാടകങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ചെയർ മാൻ അറിയിച്ചു.