കൂത്താട്ടുകുളം: മേഖലയിൽ കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി. സ്വകാര്യ കന്പനി കാലിത്തീറ്റയുടെ ബി22 ബാച്ച് നന്പറിൽപ്പെട്ട കാലിത്തീറ്റ കഴിച്ച പശുക്കൾക്കാണ് വ്യാപക രോഗബാധയെന്ന് കർഷകർ പറയുന്നു. ഇലഞ്ഞിയിൽ ഇരുന്നൂറോളം പശുക്കളിൽ രോഗ ബാധയുള്ളതായി പറയുന്നു.
തിരുമാറാടിൽ 29ഉം, കൂത്താട്ടുകുളത്ത് ഒരു പശുവിനും സമാന ലക്ഷണങ്ങളുണ്ട്. മിക്ക കർഷകരും കൂത്താട്ടുകുളത്തെ ഏജൻസി എത്തിച്ചു നൽകിയ കാലിത്തീറ്റയാണ് ഉപയോഗിച്ചത്. വയറിളക്കവും പാലുൽപ്പാദനത്തിൽ ഗണ്യമായ കുറവും കാണപ്പെട്ടതിനേത്തുടർന്ന് കർഷകർ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുകയായിരുന്നു. കടുത്ത വയറിളക്കത്തേത്തുടർന്ന് പശുക്കൾ കുഴഞ്ഞു വീഴുന്ന അവസ്ഥയാണ്.
ഇത്തരത്തിൽ ഇലഞ്ഞിയിൽ അഞ്ചു പശുക്കൾ കുഴഞ്ഞുവീണു. വെള്ളിയാഴ്ച എത്തിയ കാലിത്തീറ്റ കഴിച്ച പശുക്കളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. പാലക്കുഴിയിൽ രോഗ ബാധയില്ല. ഇവിടെ മറ്റൊരു ബ്രാന്റിന്റെ ഡീലക്സ് ഇനം തീറ്റയാണ് നൽകുന്നത്. ഇലഞ്ഞിയിൽ രോഗം കണ്ടെത്തിയിരിക്കുന്ന പശുക്കളുടെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ചില ഫാമുകളിൽ 50 ലേറെ പശുക്കൾക്ക് രോഗം ഉണ്ടായിട്ടുണ്ട്.
കാലിത്തീറ്റ കഴിച്ച പശുക്കൾ മാത്രമാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞു. പശുക്കൾ മരുന്നുകളോട് പ്രതികരിക്കുന്നതായും രോഗലക്ഷണം കണ്ടുതുടങ്ങിയപ്പോൾ തന്നെ കർഷകർ മരുന്ന് നൽകി തുടങ്ങിയിരുന്നതായും ഡോക്ടർമാർ പറഞ്ഞു.
തിരുമാറാടിൽ 29ഉം, കൂത്താട്ടുകുളത്ത് ഒരു പശുവിനും സമാന ലക്ഷണങ്ങളുണ്ട്. മിക്ക കർഷകരും കൂത്താട്ടുകുളത്തെ ഏജൻസി എത്തിച്ചു നൽകിയ കാലിത്തീറ്റയാണ് ഉപയോഗിച്ചത്. വയറിളക്കവും പാലുൽപ്പാദനത്തിൽ ഗണ്യമായ കുറവും കാണപ്പെട്ടതിനേത്തുടർന്ന് കർഷകർ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുകയായിരുന്നു. കടുത്ത വയറിളക്കത്തേത്തുടർന്ന് പശുക്കൾ കുഴഞ്ഞു വീഴുന്ന അവസ്ഥയാണ്.
ഇത്തരത്തിൽ ഇലഞ്ഞിയിൽ അഞ്ചു പശുക്കൾ കുഴഞ്ഞുവീണു. വെള്ളിയാഴ്ച എത്തിയ കാലിത്തീറ്റ കഴിച്ച പശുക്കളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. പാലക്കുഴിയിൽ രോഗ ബാധയില്ല. ഇവിടെ മറ്റൊരു ബ്രാന്റിന്റെ ഡീലക്സ് ഇനം തീറ്റയാണ് നൽകുന്നത്. ഇലഞ്ഞിയിൽ രോഗം കണ്ടെത്തിയിരിക്കുന്ന പശുക്കളുടെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ചില ഫാമുകളിൽ 50 ലേറെ പശുക്കൾക്ക് രോഗം ഉണ്ടായിട്ടുണ്ട്.
കാലിത്തീറ്റ കഴിച്ച പശുക്കൾ മാത്രമാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞു. പശുക്കൾ മരുന്നുകളോട് പ്രതികരിക്കുന്നതായും രോഗലക്ഷണം കണ്ടുതുടങ്ങിയപ്പോൾ തന്നെ കർഷകർ മരുന്ന് നൽകി തുടങ്ങിയിരുന്നതായും ഡോക്ടർമാർ പറഞ്ഞു.