കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സോജ റെക്സ് തട്ടിയെടുത്തത് 25 ലക്ഷം രൂപയെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് കലൂർ ആസാദ് റോഡ് ചെട്ടിപറന്പ് വീട്ടിൽ സോജ റെക്സ് (39) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ 15ലധികം പരാതികൾ ലഭിച്ചതായി പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ബംഗളൂരിൽ തട്ടിപ്പിന് ഇരയായവരുടെ പരാതിയും ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ ഇനിയും ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. റിമാൻഡിലുളള സോജയെ കസ്റ്റഡിയിൽ വാങ്ങാനായി അടുത്ത ദിവസം അപേക്ഷ നൽകും.
പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിൽ റോയൽ ജെറ്റ് ഏവിയേഷൻ എന്ന പേരിൽ സ്ഥാപനം നടത്തുകയാണ് ഇവർ. 2022 മാർച്ച് ഏഴിന് പട്ടിമറ്റത്തുളള യുവാവിന് ഖത്തറിൽ ജോലി വാഗ്ദാനം നൽകി ഇവർ 70,000 രൂപ വാങ്ങി. എന്നാൽ ഇതുവരെ യുവാവിന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. പണം തിരികെ ചോദിച്ചപ്പോൾ നൽകാനും വിസമ്മതിച്ചു. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിൽ റോയൽ ജെറ്റ് ഏവിയേഷൻ എന്ന പേരിൽ സ്ഥാപനം നടത്തുകയാണ് ഇവർ. 2022 മാർച്ച് ഏഴിന് പട്ടിമറ്റത്തുളള യുവാവിന് ഖത്തറിൽ ജോലി വാഗ്ദാനം നൽകി ഇവർ 70,000 രൂപ വാങ്ങി. എന്നാൽ ഇതുവരെ യുവാവിന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. പണം തിരികെ ചോദിച്ചപ്പോൾ നൽകാനും വിസമ്മതിച്ചു. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.