കാക്കനാട്: ഇടവേള ബാബുവിനെതിരേ സമൂഹമാധ്യമങ്ങളിൽ അസഭ്യവീഡിയോ പങ്കുവച്ച രണ്ടു പേരെ കൊച്ചി സിറ്റി സൈബർ ഡോം പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് (30) എന്നിവരാണ് അറസ്റ്റുചെയ്തത്. ഇവരുടെ പക്കൽനിന്ന് നാല് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. വിനീത് ശ്രീനിവാസൻ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'നെ വിമർശിച്ചു കൊണ്ട് ഇടവേള ബാബു രംഗത്തുവന്നിരുന്നു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഈ സിനിമയ്ക്ക് എങ്ങനെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചതുമെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
ഈ പരാമർശത്തിനെതിരെ നാലു ദിവസം മുന്പാണ് യുവാക്കൾ ഇൻസ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസഭ്യവർഷം ചൊരിഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചത്. തുടർന്ന് നടൻ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തന്നെയും താരസംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.
ഈ പരാമർശത്തിനെതിരെ നാലു ദിവസം മുന്പാണ് യുവാക്കൾ ഇൻസ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസഭ്യവർഷം ചൊരിഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചത്. തുടർന്ന് നടൻ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തന്നെയും താരസംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.