കാക്കനാട് : ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശി മഹാദേവൻ(29), തിരുവനന്തപുരം പാറശാല പുകരാൽ പുത്തൻ വീട്ടിൽ ശ്രീജിത്ത്(24),അമ്പലപ്പുഴ പുറക്കാട് ഭാഗത്ത് മുട്ടുചിറ വീട്ടിൽ ഉണ്ണി(25), മാവേലിക്കര പുതിയകാവ് അശ്വതി ഭവനിൽ നിധിൻ(29), തൃശൂർ സ്വദേശി ഇടാട്ടുപറമ്പിൽ കണ്ണൻ(28) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ചയായിരുന്നു സംഭവം. സംശയം ചോദിക്കാനെന്നുള്ള രീതിയിൽ അജീഷിനെ ഫ്ലാറ്റിന്റെ ഗേറ്റിന് വെളിയിലേയ്ക്ക് വിളിച്ചിറക്കി പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നു.ആക്രമത്തിൽ കാക്കനാട് മാഞ്ഞൂരാൻ റോവർ പാർക്ക് സ്പ്രിംഗ്സ് സെക്യൂരിറ്റി ജീവനക്കാരൻ, ആലപ്പുഴ സ്വദേശി അജേഷിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെല്ലാവരും സ്വിഗി എന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയിലെ വിതരണക്കാരാണെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 19-ന് അജീഷ് ചിറ്റേത്തുകരയിലെ മറ്റൊരു ഫ്ലാറ്റിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുമ്പോൾ മഹാദേവൻ ഓർഡറുമായി വന്നപ്പോൾ ഗേറ്റിൽ തടയുകയും പിന്നീട് മഹാദേവനെ കൈയേറ്റം ചെയ്തുകയുമായിരുന്നു. പ്രതികൾ അജീഷിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ഇൻഫോപാർക്ക് സിഐ വിബിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐ ബിനു, ജേക്കബ് മാണി, പോലീസ് ഉദ്യോഗസ്ഥരായ സജി റാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.പ്രതികളെ റിമാൻഡ് ചെയ്തു
ഞായറാഴ്ചയായിരുന്നു സംഭവം. സംശയം ചോദിക്കാനെന്നുള്ള രീതിയിൽ അജീഷിനെ ഫ്ലാറ്റിന്റെ ഗേറ്റിന് വെളിയിലേയ്ക്ക് വിളിച്ചിറക്കി പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നു.ആക്രമത്തിൽ കാക്കനാട് മാഞ്ഞൂരാൻ റോവർ പാർക്ക് സ്പ്രിംഗ്സ് സെക്യൂരിറ്റി ജീവനക്കാരൻ, ആലപ്പുഴ സ്വദേശി അജേഷിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെല്ലാവരും സ്വിഗി എന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയിലെ വിതരണക്കാരാണെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 19-ന് അജീഷ് ചിറ്റേത്തുകരയിലെ മറ്റൊരു ഫ്ലാറ്റിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുമ്പോൾ മഹാദേവൻ ഓർഡറുമായി വന്നപ്പോൾ ഗേറ്റിൽ തടയുകയും പിന്നീട് മഹാദേവനെ കൈയേറ്റം ചെയ്തുകയുമായിരുന്നു. പ്രതികൾ അജീഷിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ഇൻഫോപാർക്ക് സിഐ വിബിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐ ബിനു, ജേക്കബ് മാണി, പോലീസ് ഉദ്യോഗസ്ഥരായ സജി റാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.പ്രതികളെ റിമാൻഡ് ചെയ്തു