ആലങ്ങാട്: ആലങ്ങാട് കുന്നേൽ പള്ളിക്കു സമീപം എഴുവച്ചിറ കവലയ്ക്കുസമീപം വാടകവീട്ടിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിക്ക് കഴുത്തിന് വെട്ടേറ്റു. ആസാം മുരിഗാവ് ബുരാഗാവ് സ്വദേശി അബ്ദുള്ള (ജോഹു-30)യ്ക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റൊരു അതിഥിത്തൊഴിലാളിയായ ആസാം മുരിഗാവ് ബുരാഗാവ് സ്വദേശി അമീർ ഹംസ (27)യുമായി ഭക്ഷണത്തിന്റെ പേരിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. അമീർ ഹംസ (27) ഒളിവിലാണ്.
ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ തലേദിവസമുണ്ടാക്കിയ ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് അമീർ ഹംസ അടുക്കളയിൽ ഉപയോഗിച്ച കത്തികൊണ്ട് അബ്ദുള്ളയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. അബ്ദുളളയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആലങ്ങാട് പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച കത്തി പോലീസ് വീട്ടിനുള്ളിൽനിന്ന് കണ്ടെടുത്തു. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. അബ്ദുള്ളയും അമാർ ഹംസയും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. അബ്ദുള്ളയുടെ കഴുത്തിലെ മുറിവ് ആഴമേറിയതാണെന്നും 22 തുന്നലുണ്ടെന്നും ഡോക്ടർ പറഞ്ഞു.
ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ തലേദിവസമുണ്ടാക്കിയ ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് അമീർ ഹംസ അടുക്കളയിൽ ഉപയോഗിച്ച കത്തികൊണ്ട് അബ്ദുള്ളയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. അബ്ദുളളയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആലങ്ങാട് പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച കത്തി പോലീസ് വീട്ടിനുള്ളിൽനിന്ന് കണ്ടെടുത്തു. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. അബ്ദുള്ളയും അമാർ ഹംസയും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. അബ്ദുള്ളയുടെ കഴുത്തിലെ മുറിവ് ആഴമേറിയതാണെന്നും 22 തുന്നലുണ്ടെന്നും ഡോക്ടർ പറഞ്ഞു.