തൊടുപുഴ: സംസ്ഥാനത്തു വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ നിയമസഭ ചർച്ച ചെയ്ത് പ്രശ്നപരിഹാരം കാണണമെന്നു അഖിലേന്ത്യ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയോര മേഖലകളിൽ മുന്പെങ്ങുമില്ലാത്തവിധം വന്യമൃഗങ്ങളുടെ എണ്ണവും ആക്രമണവും വർധിച്ചിരിക്കുകയാണ്. ആയിരത്തിലധികം മനുഷ്യജീവനുകളും കോടിക്കണക്കിനു രൂപയുടെ കൃഷിനാശവുമാണ് സംസ്ഥാനത്ത് ഇതുവരെ സംഭവിച്ചിട്ടുള്ളത്. ഇതിനു ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
വന്യജീവികളുടെ ആക്രമണം മൂലമുണ്ടാകുന്ന ആൾനാശത്തിനും കൃഷിനാശത്തിനും ഉയർന്ന തോതിലുള്ള നഷ്ടപരിഹാരവും ജീവൻ നഷ്ടപ്പെടുന്നവരുടെ അനന്തരാവകാശികൾക്കു അർഹമായ സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ കിസാൻസഭ നേതാക്കളായ കെ.ആർ. ഷാജി, പി.എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.
വന്യജീവികളുടെ ആക്രമണം മൂലമുണ്ടാകുന്ന ആൾനാശത്തിനും കൃഷിനാശത്തിനും ഉയർന്ന തോതിലുള്ള നഷ്ടപരിഹാരവും ജീവൻ നഷ്ടപ്പെടുന്നവരുടെ അനന്തരാവകാശികൾക്കു അർഹമായ സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ കിസാൻസഭ നേതാക്കളായ കെ.ആർ. ഷാജി, പി.എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.