ചെറുതോണി: കര്‍ഷകരെയും വഴിയാത്രക്കാരെയും തുടര്‍ച്ചയായി ആക്രമിക്കുന്ന വന്യമൃഗങ്ങളെ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റുകയോ കൂട്ടിലടയ്ക്കുകയോ ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് അടിയന്തര നടപടിയുണ്ടാകണമെന്നു കേരള കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുമ്പോള്‍ പ്രതിരോധത്തിനു ശ്രമിച്ചാല്‍ മനുഷ്യര്‍ ജയിലിലാകുന്ന നിലവിലുള്ള നിയമം മാറ്റണം. വനംമന്ത്രിയുടെ ഇടുക്കി സന്ദര്‍ശനം പ്രഹസനമാക്കരുതെന്നും കര്‍ഷക യൂണിയന് ആവശ്യപ്പെട്ടു.
വന്യജീവിശല്യം തടയണമെന്നാവശ്യപ്പെട്ട് ഇന്നു പെരുവന്താനം പഞ്ചായത്തില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താലിനു യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഫെബ്രുവരിയില്‍ ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ കര്‍ഷകസമരങ്ങള്‍ നടത്താനും മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും മാര്‍ച്ചിൽ നിയോജക മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും പുനഃസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരിയില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളിയില്‍, ബിനു ജോണ്‍, ജില്ലാ സെക്രട്ടറിമാരായ ടോമി തൈലംമനാല്‍, ടി.വി. ജോസുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
വന്യമൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുമ്പോള്‍ പ്രതിരോധത്തിനു ശ്രമിച്ചാല്‍ മനുഷ്യര്‍ ജയിലിലാകുന്ന നിലവിലുള്ള നിയമം മാറ്റണം. വനംമന്ത്രിയുടെ ഇടുക്കി സന്ദര്‍ശനം പ്രഹസനമാക്കരുതെന്നും കര്‍ഷക യൂണിയന് ആവശ്യപ്പെട്ടു.
വന്യജീവിശല്യം തടയണമെന്നാവശ്യപ്പെട്ട് ഇന്നു പെരുവന്താനം പഞ്ചായത്തില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താലിനു യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഫെബ്രുവരിയില്‍ ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ കര്‍ഷകസമരങ്ങള്‍ നടത്താനും മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും മാര്‍ച്ചിൽ നിയോജക മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും പുനഃസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരിയില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളിയില്‍, ബിനു ജോണ്‍, ജില്ലാ സെക്രട്ടറിമാരായ ടോമി തൈലംമനാല്‍, ടി.വി. ജോസുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.