കൂത്താട്ടുകുളം: വടകര സെന്റ് ജോണ്സ് സ്കൂളിന് സമീപം വീടിനു പിന്നിൽ ആസാം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബാബൂൾ ഹുസൈനിനെ (36)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലായിരുന്നു കഴുത്തിൽ ആഴത്തിലുള്ള മുറിപ്പാടുകളുമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിൽ ബാബൂളും ഭാര്യ റുക്സാനയും തമ്മിൽ വഴക്കുണ്ടാകുകയും
ബാബുൾ മർദിച്ചതിനെതുടർന്ന് റുക്സാന വീട്ടുടമസ്ഥനായ അയൽവാസിയുടെ വീട്ടിലാണ് രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് ബാബൂലിനെ വീടിന് പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടുമാസമായി വടകര കീഴാനിക്കൽ മോഹനന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. മരിച്ച ബാബൂൾ വടകരയിലെ വർക്ക്ഷോപ്പിലെ വെൽഡിംഗ് തൊഴിലാളിയാണ്. ഭാര്യ റുക്സാന ഓലിയപ്പുറത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരിയും.
സ്ഥിരമായി ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും വഴക്കിനെതുടർന്ന് ഇവരുടെ അഞ്ചു വയസുള്ള കുട്ടിയെ നാട്ടിൽ മാതാപിതാക്കളുടെ അടുത്ത് ഏല്പിച്ചിരിക്കുകയാണെന്നും റുക്സാന പറഞ്ഞു. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹ സ്ഥലത്തുനിന്നും ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചവെന്ന് കരുതുന്ന ഡീസൽ കന്നാസും പോലീസ് കണ്ടെടുത്തു.
മരണത്തിൽ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി വിരളടയാള വിദഗ്ധരെത്തി പരിശോധന നടത്തി. പുത്തൻകുരിശ് ഡിവൈഎസ്പി ടി.പി. വിജയൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷാജു കെ. വർഗീസ്, രാമമംഗലം സിഐ വി. രാജേഷ്കുമാർ, മുളന്തുരുത്തി സിഐ പി.എസ്. ഷിജു, കൂത്താട്ടുകുളം എസ്ഐ എം.പി. എബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും താമസ സ്ഥലത്ത് പരിശോധന നടത്തി. അസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബാബുൾ മർദിച്ചതിനെതുടർന്ന് റുക്സാന വീട്ടുടമസ്ഥനായ അയൽവാസിയുടെ വീട്ടിലാണ് രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് ബാബൂലിനെ വീടിന് പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടുമാസമായി വടകര കീഴാനിക്കൽ മോഹനന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. മരിച്ച ബാബൂൾ വടകരയിലെ വർക്ക്ഷോപ്പിലെ വെൽഡിംഗ് തൊഴിലാളിയാണ്. ഭാര്യ റുക്സാന ഓലിയപ്പുറത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരിയും.
സ്ഥിരമായി ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും വഴക്കിനെതുടർന്ന് ഇവരുടെ അഞ്ചു വയസുള്ള കുട്ടിയെ നാട്ടിൽ മാതാപിതാക്കളുടെ അടുത്ത് ഏല്പിച്ചിരിക്കുകയാണെന്നും റുക്സാന പറഞ്ഞു. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹ സ്ഥലത്തുനിന്നും ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചവെന്ന് കരുതുന്ന ഡീസൽ കന്നാസും പോലീസ് കണ്ടെടുത്തു.
മരണത്തിൽ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി വിരളടയാള വിദഗ്ധരെത്തി പരിശോധന നടത്തി. പുത്തൻകുരിശ് ഡിവൈഎസ്പി ടി.പി. വിജയൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷാജു കെ. വർഗീസ്, രാമമംഗലം സിഐ വി. രാജേഷ്കുമാർ, മുളന്തുരുത്തി സിഐ പി.എസ്. ഷിജു, കൂത്താട്ടുകുളം എസ്ഐ എം.പി. എബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും താമസ സ്ഥലത്ത് പരിശോധന നടത്തി. അസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.