തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം വിഷയത്തിൽ കൗണ്‍സിൽ അജണ്ടയിൽ അവസാനത്തേതായി ഉൾപ്പെടുത്തിയതിന് പിന്നിൽ വിഷയം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ കൗണ്‍സിലർ ജോണ്‍ ഡാനിയൽ ആരോപിച്ചു.
കോർപറേഷന് വൻ നഷ്ടമുണ്ടാക്കുന്ന വിഷയത്തിൽ ഭരണനേതൃത്വത്തിന്റെ നടപടിക്കെതിരെ പ്രതിപക്ഷം വന്നിട്ടും മറുപടിയില്ലാതായ മേയറും സിപിഎം നേതൃത്വവും കരാറുകാരന് അനുകൂലമായി തീരുമാനമെടുത്ത് അട്ടിമറിക്കാനാണു ശ്രമം നടത്തുന്നത്.
വിവാദ വിഷയം പ്രത്യേകമായി ചർച്ച ചെയ്യേണ്ടതാണെന്നിരിക്കെ 96 അജൻഡകൾ കുത്തിനിറച്ചുള്ളതിൽ അവസാനത്തേതായി വച്ചതിന് നിഗൂഢ താല്പര്യമാണെന്ന് വ്യക്തം.
ഓഫർ നടപടി ക്രമത്തിലൂടെ ബിനി ടൂറിസ്റ്റ് ഹോം കരാറുകാരന് നൽകിയ മേയറുടെ മുൻകൂർ അനുമതി തീരുമാനത്തിൽ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിൽ അത് മേയർക്കുതന്നെ ബാധ്യതയാകുമെന്നതിനെ മറികടക്കാനാണ് ചർച്ച ചെയ്യാതിരിക്കാനും കരാർ അനുവദിക്കാനുമായി അവസാനമായി വച്ചതെന്നും ജോണ്‍ ഡാനിയൽ ആരോപിച്ചു.
കോർപറേഷന് വൻ നഷ്ടമുണ്ടാക്കുന്ന വിഷയത്തിൽ ഭരണനേതൃത്വത്തിന്റെ നടപടിക്കെതിരെ പ്രതിപക്ഷം വന്നിട്ടും മറുപടിയില്ലാതായ മേയറും സിപിഎം നേതൃത്വവും കരാറുകാരന് അനുകൂലമായി തീരുമാനമെടുത്ത് അട്ടിമറിക്കാനാണു ശ്രമം നടത്തുന്നത്.
വിവാദ വിഷയം പ്രത്യേകമായി ചർച്ച ചെയ്യേണ്ടതാണെന്നിരിക്കെ 96 അജൻഡകൾ കുത്തിനിറച്ചുള്ളതിൽ അവസാനത്തേതായി വച്ചതിന് നിഗൂഢ താല്പര്യമാണെന്ന് വ്യക്തം.
ഓഫർ നടപടി ക്രമത്തിലൂടെ ബിനി ടൂറിസ്റ്റ് ഹോം കരാറുകാരന് നൽകിയ മേയറുടെ മുൻകൂർ അനുമതി തീരുമാനത്തിൽ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിൽ അത് മേയർക്കുതന്നെ ബാധ്യതയാകുമെന്നതിനെ മറികടക്കാനാണ് ചർച്ച ചെയ്യാതിരിക്കാനും കരാർ അനുവദിക്കാനുമായി അവസാനമായി വച്ചതെന്നും ജോണ്‍ ഡാനിയൽ ആരോപിച്ചു.