പുന്നംപറന്പ്: വിരുപ്പാക്കയിൽ കടന്നൽ ക്കുത്തേറ്റ് വയോധികയടക്കം നാലുപേർക്കു പരിക്കേറ്റു. പുതുവീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീടിനു മുൻവശത്തായി സ്പിന്നിംഗ് മിൽ വളപ്പിൽ നിന്നെത്തിയ കടന്നൽക്കൂട്ടം വിരുപ്പാക്ക സ്വദേശിനിയും മുഹമ്മദ് കുട്ടിയുടെ സഹോദരിയുമായ ആമിന (75) യെ ആദ്യം കുത്തി. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആമിനയെ കടന്നൽക്കുത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിനിടയിൽ വിരുപ്പാക്ക സ്വദേശികളായ പുളിക്കൻ വീട്ടിൽ ഉമ്മർ (52), കിഴക്കിനേത്ത് മനാഫ് (50), കണ്ടംകോട്ടിൽ ആദം ആദിൽ (18) എന്നിവർക്കു കുത്തേറ്റ് നിസാര പരിക്കുപറ്റി. ഇവർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
ആമിനയെ കടന്നൽക്കുത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിനിടയിൽ വിരുപ്പാക്ക സ്വദേശികളായ പുളിക്കൻ വീട്ടിൽ ഉമ്മർ (52), കിഴക്കിനേത്ത് മനാഫ് (50), കണ്ടംകോട്ടിൽ ആദം ആദിൽ (18) എന്നിവർക്കു കുത്തേറ്റ് നിസാര പരിക്കുപറ്റി. ഇവർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.