അരൂർ: ദേശീയപാതയിൽ ഓടി കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ആളപായമില്ല. പൊന്നാംവെളി മാളികക്കൽ വിഷ്ണു (22) ആണ് കാർ ഓടിച്ചിരുന്നത്. സഹോദരി ചന്തിരൂർ പനക്കപറമ്പിൽ രാധികയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സ് എത്തുമ്പോഴേക്കും സമീപത്തെ ഹോട്ടലിൽ നിന്ന് രണ്ടു ഫയർ എക്സ്റ്റിംഗ്ക്യുഷറുകൾ കൊണ്ടുവന്ന് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറായ ജയൻ തീയണച്ചു.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. കാറിൽനിന്ന് പുക വരുന്നതു കണ്ട് നാട്ടുകാരും ബൈക്കുകളും ബഹളം ഉണ്ടാക്കിയെങ്കിലും വിഷ്ണു ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് പോരുകയായിരുന്നു. സഹോദരിയുടെ വീടിനു സമീപമുള്ള യു ടേണിൽ എത്തിയപ്പോഴാണ് അപകടം മനസിലാക്കിയത്. ഉടൻ തന്നെ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് ചാടി ഇറങ്ങിയതു മൂലം വിഷ്ണു അപകടം കൂടാതെ രക്ഷപ്പെട്ടു. ചന്തിരൂർ പാലം മുതൽ കാർ കത്താനായി പുകഞ്ഞുകൊണ്ടിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. കാറിൽനിന്ന് പുക വരുന്നതു കണ്ട് നാട്ടുകാരും ബൈക്കുകളും ബഹളം ഉണ്ടാക്കിയെങ്കിലും വിഷ്ണു ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് പോരുകയായിരുന്നു. സഹോദരിയുടെ വീടിനു സമീപമുള്ള യു ടേണിൽ എത്തിയപ്പോഴാണ് അപകടം മനസിലാക്കിയത്. ഉടൻ തന്നെ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് ചാടി ഇറങ്ങിയതു മൂലം വിഷ്ണു അപകടം കൂടാതെ രക്ഷപ്പെട്ടു. ചന്തിരൂർ പാലം മുതൽ കാർ കത്താനായി പുകഞ്ഞുകൊണ്ടിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു.