പറവൂർ: ശനിയാഴ്ച വീട്ടിൽ മരണപ്പെട്ട കൂട്ടുകാട് കൊല്ലമാപറമ്പിൽ ജോർജ് ആന്റണി(ഗിസ്റ്റൺ-57)യുടെ മരണം ഭക്ഷ്യവിഷബാധ കാരണമാണെന്ന സംശയത്തെത്തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാക്കിയ മജ്ലിസ് ഹോട്ടലിൽ നിന്ന് 16ന് രാത്രി പാഴ്സൽ വാങ്ങിയ കുഴിമന്തി ജോർജ് കഴിച്ചിരുന്നു. കുഴിമന്തിയുടെ റൈസ്, മയോണൈസ്, സാലഡ് എന്നിവയാണു വാങ്ങിയത്. ചിക്കൻ വാങ്ങിയിരുന്നില്ല. പിറ്റേന്ന് വയറിന് അസ്വസ്ഥത തുടങ്ങി. അസഹ്യമായ വയറുവേദനയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് പറവൂർ താലൂക്ക് ആശുപത്രിയിലും 18ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അസുഖം കുറയാതെ വന്നതോടെ എറണാകുളത്തെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർജ് 27ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാത്രിയാണ് മരിച്ചത്.
കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ജോർജ് പാർക്കിൻസൺ രോഗബാധയുണ്ടായതിനെത്തുടർന്ന് ലോട്ടറി വിൽപന നടത്തിവരികയായിരുന്നു. പാർക്കിൻസൺ രോഗത്തിന് സ്വകാര്യ ആശുപ്രതിയിലായിരുന്നു ചികിത്സ. അതിനാലാണു വയറുവേദന കുറയാതെ വന്നതോടെ അതേ ആശുപത്രിയിൽതന്നെ ചികിത്സ തേടിയത്. ആശുപത്രി വിട്ടിട്ടും ക്ഷീണം പൂർണമായി മാറിയിരുന്നില്ലെന്നു വീട്ടുകാർ പറഞ്ഞു. കുഴിമന്തി കഴിച്ചു വയറിളക്കം ഉണ്ടായതിനെത്തുടർന്നു ജോർജിന്റെ ഭാര്യയും മകനും താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടിയിരുന്നു.
ജോർജിന്റെ മരണം ഭക്ഷ്യവിഷബാധ കാരണമാണെന്ന സംശയം ഉയർന്നതോടെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിലാണ് എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന്റെ ഫലം വന്നാൽ മാത്രമേ ഭക്ഷ്യവിഷബാധ തന്നെയാണോ മരണകാരണമെന്നു സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ-സിനി. മകൻ-എഡ്വിൻ.
കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ജോർജ് പാർക്കിൻസൺ രോഗബാധയുണ്ടായതിനെത്തുടർന്ന് ലോട്ടറി വിൽപന നടത്തിവരികയായിരുന്നു. പാർക്കിൻസൺ രോഗത്തിന് സ്വകാര്യ ആശുപ്രതിയിലായിരുന്നു ചികിത്സ. അതിനാലാണു വയറുവേദന കുറയാതെ വന്നതോടെ അതേ ആശുപത്രിയിൽതന്നെ ചികിത്സ തേടിയത്. ആശുപത്രി വിട്ടിട്ടും ക്ഷീണം പൂർണമായി മാറിയിരുന്നില്ലെന്നു വീട്ടുകാർ പറഞ്ഞു. കുഴിമന്തി കഴിച്ചു വയറിളക്കം ഉണ്ടായതിനെത്തുടർന്നു ജോർജിന്റെ ഭാര്യയും മകനും താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടിയിരുന്നു.
ജോർജിന്റെ മരണം ഭക്ഷ്യവിഷബാധ കാരണമാണെന്ന സംശയം ഉയർന്നതോടെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിലാണ് എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന്റെ ഫലം വന്നാൽ മാത്രമേ ഭക്ഷ്യവിഷബാധ തന്നെയാണോ മരണകാരണമെന്നു സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ-സിനി. മകൻ-എഡ്വിൻ.