രാജകുമാരി: ബിഎല്‍ റാമില്‍ കാട്ടാന തകര്‍ത്ത ആദ്യത്തെ വീട് വനംവകുപ്പ് വാസയോഗ്യമാക്കി നൽകി. രണ്ടാമത്തെ വീടും ഉടന്‍ വാസയോഗ്യമാക്കും. പന്നിയാറിലെ റേഷന്‍ കടയ്ക്കു ഫെന്‍സിംഗ് ഇടുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു.
ബിഎല്‍ റാമിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ പ്രദേശത്തുനിന്ന് തുരത്തിയെങ്കിലും ജനവാസമേഖലയിലേക്കു തിരിച്ചെത്താതിരിക്കാന്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടശേഷവും ബിഎല്‍ റാമില്‍ കാട്ടാന വീട് തകര്‍ക്കുകയും പത്തോളം കാട്ടാനക്കൂട്ടം തോട്ടം മേഖലയില്‍ നിലയുറപ്പിക്കുകയും ചെയ്തതിനെത്തടർന്നു പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതോടെയാണ് കാട്ടാനയെ തുരത്തുന്നതിനു ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചത്.
ഇതോടൊപ്പം കാട്ടാന തകര്‍ത്ത വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട് നിര്‍മിച്ചുനല്‍കുമെന്നും ഉറപ്പു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യദിവസം കാട്ടാന തകര്‍ത്ത ബെന്നിയുടെ വീട് വനംവകുപ്പ് കേടുപാടു തീർത്തു നല്‍കുകയായിരുന്നു.
എന്നാൽ, ആനയെ പിടിച്ചുമാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നാളെ ഇടുക്കിയില്‍ ചേരുന്ന യോഗത്തില്‍ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണു നാട്ടുകാരുടെ നീക്കം.
ബിഎല്‍ റാമിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ പ്രദേശത്തുനിന്ന് തുരത്തിയെങ്കിലും ജനവാസമേഖലയിലേക്കു തിരിച്ചെത്താതിരിക്കാന്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടശേഷവും ബിഎല്‍ റാമില്‍ കാട്ടാന വീട് തകര്‍ക്കുകയും പത്തോളം കാട്ടാനക്കൂട്ടം തോട്ടം മേഖലയില്‍ നിലയുറപ്പിക്കുകയും ചെയ്തതിനെത്തടർന്നു പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതോടെയാണ് കാട്ടാനയെ തുരത്തുന്നതിനു ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചത്.
ഇതോടൊപ്പം കാട്ടാന തകര്‍ത്ത വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട് നിര്‍മിച്ചുനല്‍കുമെന്നും ഉറപ്പു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യദിവസം കാട്ടാന തകര്‍ത്ത ബെന്നിയുടെ വീട് വനംവകുപ്പ് കേടുപാടു തീർത്തു നല്‍കുകയായിരുന്നു.
എന്നാൽ, ആനയെ പിടിച്ചുമാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നാളെ ഇടുക്കിയില്‍ ചേരുന്ന യോഗത്തില്‍ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണു നാട്ടുകാരുടെ നീക്കം.