+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവിട്ടത്തൂരിൽ മോഷണശ്രമം

അവിട്ടത്തൂർ: അവിട്ടത്തൂർ കോലങ്കണ്ണി വീട്ടിൽ റൂബി വിൻസെന്‍റിന്‍റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി വീട്ടുക
അവിട്ടത്തൂരിൽ  മോഷണശ്രമം
അവിട്ടത്തൂർ: അവിട്ടത്തൂർ കോലങ്കണ്ണി വീട്ടിൽ റൂബി വിൻസെന്‍റിന്‍റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി വീട്ടുക്കാർ മകളുടെ വീട്ടിലുയിരുന്നു താമസം. വീടിന്‍റെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. അലമാരകൾ കുത്തി തുറന്ന ശേഷം തുണികൾ നിലത്ത് വാരി വലിച്ചിടുകയായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന വാച്ചോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടട്ടില്ല.
അതിനാൽ സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് ശ്രമം നടത്തിയതായി കരുതുന്നത്. ആളൂർ പോലീസ് സംഭവ സ്ഥത്തെത്തി അന്വേഷണം ആരംഭിച്ചു. പുല്ലൂരിലും അവിട്ടത്തൂരിലും സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് മോഷണം നടന്നതായി കരുതുന്നത്. ഈ രണ്ടു സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് നിഗമനം.
ഇരു വീടുകളിലും വീട്ടുക്കാർ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമാണ് മോഷണം നടന്നത്. അതിനാൽ ഇരു വീടുകളെ കുറിച്ചും വീട്ടുക്കാരെയകുറിച്ചും വ്യക്തമായി അറിയാവുന്നവരാകണം ഇതിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.