ആലുവ: കഴിഞ്ഞ മാസം റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ തുറന്നിട്ടും യാത്രക്കാർക്ക് ഗുണമില്ലെന്ന് പരാതി. ദീർഘദൂരത്തേക്ക് ഓട്ടം പോകാൻ മാത്രമാണ് ഓട്ടോ ഡ്രൈവർമാർ തയ്യാറാകുന്നുള്ളൂവെന്നാണ് ആക്ഷേപം. അസമയത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് ഇത് കാരണം ഏറെ ബുദ്ധിമുട്ടുന്നത്.
കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായ സ്ത്രീ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടത് വൈറലായി. ചെറിയ ദൂരത്തേക്ക് പോകാൻ ഓട്ടോ ഡ്രൈവർമാർക്ക് രാവിലെയും മടിയാണ്. രാത്രിയായാൽ ഒരാൾ പോലും വരികയില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്ന ഓട്ടോറിക്ഷകളിൽ കയറാനും യാത്രക്കാരെ സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോ ഡ്രൈവർമാർ സമ്മതിക്കില്ല. മറ്റേതെങ്കിലും ഓട്ടോ സ്റ്റാൻഡിൽ നിന്ന് വിളിക്കൂയെന്നാണ് ഇവർ പറയുന്നത്. ഒറ്റയ്ക്ക് വരുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് ഇതു കാരണം വലയുന്നത്.
നഗരത്തിൽ ആവശ്യത്തിനുള്ളതിനേക്കാൾ ഓട്ടോറിക്ഷകളും ഓട്ടോ സ്റ്റാൻഡുകളുമുണ്ട്. ഇവരെ തിരിച്ചറിയാൻ ബോണറ്റ് നമ്പർ നൽകാൻ അഞ്ച് വർഷം മുമ്പേ തീരുമാനിച്ചെങ്കിലും നടപ്പിലായിട്ടില്ല. പേരിന് ഏതാനും ഓട്ടോകൾക്ക് നൽകി നിർത്തിവയ്ക്കുകയായിരുന്നു. അനാശാസപ്രവർത്തനങ്ങൾക്ക് ഓട്ടോറിക്ഷകളെ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായ സ്ത്രീ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടത് വൈറലായി. ചെറിയ ദൂരത്തേക്ക് പോകാൻ ഓട്ടോ ഡ്രൈവർമാർക്ക് രാവിലെയും മടിയാണ്. രാത്രിയായാൽ ഒരാൾ പോലും വരികയില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്ന ഓട്ടോറിക്ഷകളിൽ കയറാനും യാത്രക്കാരെ സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോ ഡ്രൈവർമാർ സമ്മതിക്കില്ല. മറ്റേതെങ്കിലും ഓട്ടോ സ്റ്റാൻഡിൽ നിന്ന് വിളിക്കൂയെന്നാണ് ഇവർ പറയുന്നത്. ഒറ്റയ്ക്ക് വരുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് ഇതു കാരണം വലയുന്നത്.
നഗരത്തിൽ ആവശ്യത്തിനുള്ളതിനേക്കാൾ ഓട്ടോറിക്ഷകളും ഓട്ടോ സ്റ്റാൻഡുകളുമുണ്ട്. ഇവരെ തിരിച്ചറിയാൻ ബോണറ്റ് നമ്പർ നൽകാൻ അഞ്ച് വർഷം മുമ്പേ തീരുമാനിച്ചെങ്കിലും നടപ്പിലായിട്ടില്ല. പേരിന് ഏതാനും ഓട്ടോകൾക്ക് നൽകി നിർത്തിവയ്ക്കുകയായിരുന്നു. അനാശാസപ്രവർത്തനങ്ങൾക്ക് ഓട്ടോറിക്ഷകളെ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്.