കൂത്താട്ടുകുളം: തൊടുപുഴ, കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി മോഷണം പോയ രണ്ടു ബൈക്കുകൾ കൂത്താട്ടുകുളത്തുനിന്നു കണ്ടെത്തി. കൂത്താട്ടുകുളും സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപത്തെ വനിതാ വിശ്രമകേന്ദ്രത്തിന്റെ പിന്നിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനങ്ങൾ. മാസങ്ങളായി വാഹനങ്ങൾ പൊടിപിടിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടതിനെത്തുടർന്ന് സമീപവാസികൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മോഷണംപോയ ബൈക്കുകളാണെന്ന് കണ്ടെത്തിയത്.
മാറിക സ്വദേശി പൊന്നെടുത്തുപാറയിൽ അഭിജിത്ത് രാജന്റെയും, വഴിത്തല പുറമടത്തിൽ അഷറഫ് എന്നിവരുടെയാണ് ബൈക്കുകൾ. രണ്ടു വാഹനങ്ങളും വീട്ടുമുറ്റത്തുനിന്നാണ് മോഷണം പോയത്. തൊടുപുഴ പോലീസെത്തി വഴിത്തല സ്വദേശിയുടെ ബൈക്ക് കണ്ടെടുത്തു.
വിരലടയാള വിദഗ്ധരുടെ സഹായത്തോടെ ബൈക്കിൽ ഉണ്ടായിരുന്ന വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. രണ്ടുമാസം മുന്പാണ് ഇരു ബൈക്കുകളും മോഷണം പോയത്.
മാറിക സ്വദേശി പൊന്നെടുത്തുപാറയിൽ അഭിജിത്ത് രാജന്റെയും, വഴിത്തല പുറമടത്തിൽ അഷറഫ് എന്നിവരുടെയാണ് ബൈക്കുകൾ. രണ്ടു വാഹനങ്ങളും വീട്ടുമുറ്റത്തുനിന്നാണ് മോഷണം പോയത്. തൊടുപുഴ പോലീസെത്തി വഴിത്തല സ്വദേശിയുടെ ബൈക്ക് കണ്ടെടുത്തു.
വിരലടയാള വിദഗ്ധരുടെ സഹായത്തോടെ ബൈക്കിൽ ഉണ്ടായിരുന്ന വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. രണ്ടുമാസം മുന്പാണ് ഇരു ബൈക്കുകളും മോഷണം പോയത്.