ചെറുതോണി: ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാര വിതരണം ചെയ്യാതായതോടെ കർഷകർ ദുരിതത്തിലായി.
ജില്ലയിൽ തൊടുപുഴ, ഇടുക്കി, പീരുമേട്, വണ്ടന്മേട് തുടങ്ങിയ മേഖലകളിലാണു പന്നികളെ അധികമായി കൊന്നൊടുക്കിയത്. വളർച്ചയെത്തിയ പന്നിക്ക് 15,000 രൂപ വീതം നഷ്ടപരിഹാരം നൽകാനായിരുന്നു തീരുമാനം. കരിമണ്ണൂർ പഞ്ചായത്തിൽ മാത്രം മന്ത്രി എത്തി ആദ്യഘട്ട നഷ്ടപരിഹാര വിതരണം നടത്തിയിരുന്നു. മറ്റിടങ്ങളിലും നഷ്ടപരിഹാര വിതരണത്തിനു നടപടി കളായെങ്കിലും മനഃപൂർവം വച്ചുതാമസിപ്പിക്കുന്നതാണെന്നാണ് ആരോപണം.
വളർച്ചയെത്തിയ പന്നിക്ക് ശരാശരി 30,000 രൂപയ്ക്കു മുകളിൽ തുക ലഭിക്കുമെങ്കിലും പന്നിപ്പനി ഭീഷണി നേരിടാൻ സർക്കാർ നിർദേശിച്ച നടപടികളോടു പൂർണമായും സഹകരിച്ച കർഷകരെ സർക്കാർ പറഞ്ഞു പറ്റിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം വിൻസന്റ് വള്ളാടി പറഞ്ഞു.
സർക്കാർ അനാസ്ഥ വെടിഞ്ഞ് നഷ്ടപരിഹാര വിതരണത്തിന് സത്വര നടപടി സ്വീകരിക്കണമെന്ന് വിൻസന്റ് ആവശ്യപ്പെട്ടു. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി വാർഡിൽ മാത്രം 15 കർഷകരുടെ ഇരുന്നൂറ്റമ്പതോളം പന്നികളെ കൊന്നു. 28 ലക്ഷത്തിലധികം രൂപയാണ് ഇവിടെ മാത്രം വിതരണം ചെയ്യാനുള്ളത്.
ജില്ലയിൽ തൊടുപുഴ, ഇടുക്കി, പീരുമേട്, വണ്ടന്മേട് തുടങ്ങിയ മേഖലകളിലാണു പന്നികളെ അധികമായി കൊന്നൊടുക്കിയത്. വളർച്ചയെത്തിയ പന്നിക്ക് 15,000 രൂപ വീതം നഷ്ടപരിഹാരം നൽകാനായിരുന്നു തീരുമാനം. കരിമണ്ണൂർ പഞ്ചായത്തിൽ മാത്രം മന്ത്രി എത്തി ആദ്യഘട്ട നഷ്ടപരിഹാര വിതരണം നടത്തിയിരുന്നു. മറ്റിടങ്ങളിലും നഷ്ടപരിഹാര വിതരണത്തിനു നടപടി കളായെങ്കിലും മനഃപൂർവം വച്ചുതാമസിപ്പിക്കുന്നതാണെന്നാണ് ആരോപണം.
വളർച്ചയെത്തിയ പന്നിക്ക് ശരാശരി 30,000 രൂപയ്ക്കു മുകളിൽ തുക ലഭിക്കുമെങ്കിലും പന്നിപ്പനി ഭീഷണി നേരിടാൻ സർക്കാർ നിർദേശിച്ച നടപടികളോടു പൂർണമായും സഹകരിച്ച കർഷകരെ സർക്കാർ പറഞ്ഞു പറ്റിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം വിൻസന്റ് വള്ളാടി പറഞ്ഞു.
സർക്കാർ അനാസ്ഥ വെടിഞ്ഞ് നഷ്ടപരിഹാര വിതരണത്തിന് സത്വര നടപടി സ്വീകരിക്കണമെന്ന് വിൻസന്റ് ആവശ്യപ്പെട്ടു. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി വാർഡിൽ മാത്രം 15 കർഷകരുടെ ഇരുന്നൂറ്റമ്പതോളം പന്നികളെ കൊന്നു. 28 ലക്ഷത്തിലധികം രൂപയാണ് ഇവിടെ മാത്രം വിതരണം ചെയ്യാനുള്ളത്.