വടക്കാഞ്ചേരി: വടക്കാഞ്ചേരി സ്വദേശിയുടെ പരാതിയെ തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ ഫോണെടുക്കണമെന്ന് വനം മന്ത്രിയുടെ കർശന നിർദേശം.
വന്യമൃഗശല്യം ഉൾപ്പെടെ സഹായം തേടി ആരു വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വടക്കാഞ്ചേരി സ്വദേശി ജയൻ ചേപ്പലക്കോട് നൽകിയ പരാതിയെ തുടർന്നാണു നടപടി. ജയന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലും കാട്ടാനയിറങ്ങിയിരുന്ന സമയങ്ങളിൽ മച്ചാട് റേഞ്ചർ ഓഫീസറെ ഫോണിൽ വിളിക്കുകയും ഫോൺ എടുക്കാതിരിക്കുകയും പിന്നീട് ഫോൺ ബ്ലോക്ക് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണു പരാതിയുമായി മന്ത്രിയെ സമീപിച്ചതെന്ന് ജയൻ ചേപ്പലക്കോട് അറിയിച്ചു.
ഫോൺ എടുക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രിയുടെ ഉത്തരവിൽ പറയുന്നു. റേഞ്ച് ഓഫീസർമാർ മുതൽ മുകളിലുള്ള വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവർക്ക് ഇതുസംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഏതു സഹായം ആവശ്യപ്പെട്ട് ജനങ്ങളോ, ജനപ്രതിനിധികളോ വിളിച്ചാൽ ഫോൺ എടുക്കണം. ഈ നിർദേശം കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നറിയാൻ ഒരാഴ്ച സമയം നൽകും.
അതിനുശേഷവും വീഴ്ച വരുത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി. പരാതി നൽകിയ ജയൻ ചേപ്പലക്കോടാണ് മച്ചാട് ചന്ദനക്കൊള്ള പുറത്തു കൊണ്ടുവന്നത്.
വന്യമൃഗശല്യം ഉൾപ്പെടെ സഹായം തേടി ആരു വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വടക്കാഞ്ചേരി സ്വദേശി ജയൻ ചേപ്പലക്കോട് നൽകിയ പരാതിയെ തുടർന്നാണു നടപടി. ജയന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലും കാട്ടാനയിറങ്ങിയിരുന്ന സമയങ്ങളിൽ മച്ചാട് റേഞ്ചർ ഓഫീസറെ ഫോണിൽ വിളിക്കുകയും ഫോൺ എടുക്കാതിരിക്കുകയും പിന്നീട് ഫോൺ ബ്ലോക്ക് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണു പരാതിയുമായി മന്ത്രിയെ സമീപിച്ചതെന്ന് ജയൻ ചേപ്പലക്കോട് അറിയിച്ചു.
ഫോൺ എടുക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രിയുടെ ഉത്തരവിൽ പറയുന്നു. റേഞ്ച് ഓഫീസർമാർ മുതൽ മുകളിലുള്ള വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ളവർക്ക് ഇതുസംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഏതു സഹായം ആവശ്യപ്പെട്ട് ജനങ്ങളോ, ജനപ്രതിനിധികളോ വിളിച്ചാൽ ഫോൺ എടുക്കണം. ഈ നിർദേശം കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നറിയാൻ ഒരാഴ്ച സമയം നൽകും.
അതിനുശേഷവും വീഴ്ച വരുത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി. പരാതി നൽകിയ ജയൻ ചേപ്പലക്കോടാണ് മച്ചാട് ചന്ദനക്കൊള്ള പുറത്തു കൊണ്ടുവന്നത്.