പട്ടിക്കാട്: ദേശീയപാത മുടിക്കോട് സെന്ററിൽ കാനയ്ക്കു മുകളിലെ സ്ലാബ് തകർന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞ മൂന്നു മാസമായി തകർന്നു കിടക്കുന്ന സ്ലാബ് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. നിരവധി തവണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നു വാർഡ് മെമ്പർ ആരിഫ റാഫി പറഞ്ഞു.
ഇത് വാഹനങ്ങൾക്ക് മാത്രമല്ല കാൽനട യാത്രക്കാർക്കും ഏറെ അപകടഭീഷണിയാണ്. മുടിക്കോട്, താളിക്കോട് സ്കൂളുകളിലെ വിദ്യാർഥികളും ഇതുവഴിയാണു കടന്നുപോകുന്നത്. ജനങ്ങളുടെ ജീവനു സുരക്ഷ നൽകാത്ത നിർമാണ പ്രവർത്തനങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്നു നാട്ടുകാർ പറഞ്ഞു.
ഇത് വാഹനങ്ങൾക്ക് മാത്രമല്ല കാൽനട യാത്രക്കാർക്കും ഏറെ അപകടഭീഷണിയാണ്. മുടിക്കോട്, താളിക്കോട് സ്കൂളുകളിലെ വിദ്യാർഥികളും ഇതുവഴിയാണു കടന്നുപോകുന്നത്. ജനങ്ങളുടെ ജീവനു സുരക്ഷ നൽകാത്ത നിർമാണ പ്രവർത്തനങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്നു നാട്ടുകാർ പറഞ്ഞു.