ചാവക്കാട്: മത്സ്യബന്ധനത്തിനിടയിൽ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ 50 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി.
ഇന്നലെ പുലർച്ചെ ചേറ്റുവയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ വലപ്പാട് സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള കാവടി എന്ന ഇൻബോർഡ് വള്ളമാണ് എട്ട് നോട്ടിക്കൽ മൈൽ അകലത്തിൽ അകപ്പെട്ടത്. തൊഴിലാളികൾ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദേശത്തിൽ ഫിഷറീസ് റെസ്ക്യൂ ബോട്ടിൽ പോയാണ് 50 തൊഴിലാളികളെയും വള്ളത്തേയും കരയിൽ എത്തിച്ചത്.
എഎഫ്ഇഒ എസ്. സാജൻ, റെസ്ക്യൂ ഗാർഡ് ബി.എച്ച്.ഷെഫീക്ക്, സ്രാങ്ക് റസാക്ക്, ഡ്രൈവർ ഉത്തപ്പ എന്നിവരും മറൈൻ ഫിഷറി വിംഗും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇന്നലെ പുലർച്ചെ ചേറ്റുവയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ വലപ്പാട് സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള കാവടി എന്ന ഇൻബോർഡ് വള്ളമാണ് എട്ട് നോട്ടിക്കൽ മൈൽ അകലത്തിൽ അകപ്പെട്ടത്. തൊഴിലാളികൾ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദേശത്തിൽ ഫിഷറീസ് റെസ്ക്യൂ ബോട്ടിൽ പോയാണ് 50 തൊഴിലാളികളെയും വള്ളത്തേയും കരയിൽ എത്തിച്ചത്.
എഎഫ്ഇഒ എസ്. സാജൻ, റെസ്ക്യൂ ഗാർഡ് ബി.എച്ച്.ഷെഫീക്ക്, സ്രാങ്ക് റസാക്ക്, ഡ്രൈവർ ഉത്തപ്പ എന്നിവരും മറൈൻ ഫിഷറി വിംഗും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.