തൃശൂർ: ജില്ലാ കോണ്ഗ്രസ് പുനസംഘടനയിലെ തർക്കം പരിഹരിക്കാനുള്ള മാജിക് കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കോണ്ഗ്രസ് നേതാക്കൾ.
85 അംഗങ്ങളുണ്ടായിരുന്ന ഡിസിസി ഭാരവാഹികളെ 31ലേക്ക് ചുരുക്കണമെന്നാണ് കെപിസിസി നിർദേശം. എന്നാൽ 85 പേരെ ഉൾപ്പെടുത്തിയിട്ടുപോലും പരാതികൾ പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ എങ്ങനെ 31 ആക്കി ചുരുക്കുമെന്നാണ് പ്രധാന ചർച്ച. 85 ഉണ്ടായിരുന്നത് ഒഴിവുകൾ കണക്കാക്കി ഇപ്പോൾ 72 പേരാണ് നിലവിൽ.
തർക്കം പരിഹരിക്കാൻ 15 അംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളും തർക്കങ്ങളും പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഫെബ്രുവരി അഞ്ചിനകം പട്ടിക കൊടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. യുഡിഎഫ് ചെയർമാൻ നിയമനം മുതൽ ഡിസിസിയിൽ വീണ്ടും തർക്കങ്ങൾ ആരംഭിച്ചിരുന്നു.
ജോഡോ യാത്രയ്ക്കു മുന്പ് എം.പി. വിൻസന്റിനെ ചെയർമാനാക്കി നിയമിച്ചപ്പോൾ എതിർപ്പ് വന്നതിനെ തുടർന്ന് മാറ്റി. പിന്നീട് യാത്രയ്ക്കുശേഷം വീണ്ടും എം.പി. വിൻസന്റിനെ ചെയർമാനാക്കി നിയമിച്ചു. ഇതോടെ പാർട്ടിയിലും ഗ്രൂപ്പുകളിലും ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായി. മുതിർന്ന നേതാക്കൾ തന്നെ പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ വിട്ടുനിന്നതും ചർച്ചയായിരുന്നു. പിന്നീട് മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായി വഴങ്ങിയിട്ടില്ല.
ഇത്തവണ ഡിസിസി പുനഃസംഘടനയിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് വാക്കു നൽകിയിരുന്നത്. പക്ഷേ അംഗങ്ങളുടെ എണ്ണം കുറച്ചതോടെ അതും സാധിക്കാതായി. ബ്ലോക്ക് പ്രസിഡന്റുമാരിൽനിന്ന് ഡിസിസിയിലേക്ക് നിയമിക്കാനാണ് നീക്കം. വനിത, യുവ പ്രാതിനിധ്യങ്ങളും കൂടി പരിഗണിച്ചാൽ വലിയൊരു വിഭാഗം നേതാക്കളും പുറത്തു നിൽക്കേണ്ടിവരും.
മുന്പ് എ, ഐ ഗ്രൂപ്പുകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങളൊക്കെ മാറി. ശശി തരൂരിനു പോലും തൃശൂരിൽ ഗ്രൂപ്പുണ്ടായിട്ടുണ്ട്. ഗ്രൂപ്പിനുള്ളിലും ഗ്രൂപ്പുകളുണ്ട്. കൂടാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേരിൽപോലും തൃശൂരിൽ ഗ്രൂപ്പുണ്ടത്രേ.
ഓരോ ഗ്രൂപ്പിലും അധികം പേരില്ലെങ്കിലും അവർക്കൊക്കെ ഡിസിസി ഭാരവാഹിത്വം വേണമെന്ന പിടിവാശിയിലാണ്. മികവുനോക്കി വേണം ഡിസിസി ഭാരവാഹികളെ തീരുമാനിക്കേണ്ടതെന്ന കെപിസിസിയുടെ നിർദ്ദേശങ്ങളൊന്നും ഇവിടെ മുഖവിലയ്ക്കെടുത്തിട്ടുപോലുമില്ല. പ്രധാന ഗ്രൂപ്പ് നേതാക്കളെ തൃപ്തിപ്പെടുത്തി തൽക്കാലം പ്രശ്നം പരിഹരിക്കാനാകുമോയെന്നതും സംശയത്തിലാണ്.
85 അംഗങ്ങളുണ്ടായിരുന്ന ഡിസിസി ഭാരവാഹികളെ 31ലേക്ക് ചുരുക്കണമെന്നാണ് കെപിസിസി നിർദേശം. എന്നാൽ 85 പേരെ ഉൾപ്പെടുത്തിയിട്ടുപോലും പരാതികൾ പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ എങ്ങനെ 31 ആക്കി ചുരുക്കുമെന്നാണ് പ്രധാന ചർച്ച. 85 ഉണ്ടായിരുന്നത് ഒഴിവുകൾ കണക്കാക്കി ഇപ്പോൾ 72 പേരാണ് നിലവിൽ.
തർക്കം പരിഹരിക്കാൻ 15 അംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളും തർക്കങ്ങളും പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഫെബ്രുവരി അഞ്ചിനകം പട്ടിക കൊടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. യുഡിഎഫ് ചെയർമാൻ നിയമനം മുതൽ ഡിസിസിയിൽ വീണ്ടും തർക്കങ്ങൾ ആരംഭിച്ചിരുന്നു.
ജോഡോ യാത്രയ്ക്കു മുന്പ് എം.പി. വിൻസന്റിനെ ചെയർമാനാക്കി നിയമിച്ചപ്പോൾ എതിർപ്പ് വന്നതിനെ തുടർന്ന് മാറ്റി. പിന്നീട് യാത്രയ്ക്കുശേഷം വീണ്ടും എം.പി. വിൻസന്റിനെ ചെയർമാനാക്കി നിയമിച്ചു. ഇതോടെ പാർട്ടിയിലും ഗ്രൂപ്പുകളിലും ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം രൂക്ഷമായി. മുതിർന്ന നേതാക്കൾ തന്നെ പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ വിട്ടുനിന്നതും ചർച്ചയായിരുന്നു. പിന്നീട് മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായി വഴങ്ങിയിട്ടില്ല.
ഇത്തവണ ഡിസിസി പുനഃസംഘടനയിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് വാക്കു നൽകിയിരുന്നത്. പക്ഷേ അംഗങ്ങളുടെ എണ്ണം കുറച്ചതോടെ അതും സാധിക്കാതായി. ബ്ലോക്ക് പ്രസിഡന്റുമാരിൽനിന്ന് ഡിസിസിയിലേക്ക് നിയമിക്കാനാണ് നീക്കം. വനിത, യുവ പ്രാതിനിധ്യങ്ങളും കൂടി പരിഗണിച്ചാൽ വലിയൊരു വിഭാഗം നേതാക്കളും പുറത്തു നിൽക്കേണ്ടിവരും.
മുന്പ് എ, ഐ ഗ്രൂപ്പുകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങളൊക്കെ മാറി. ശശി തരൂരിനു പോലും തൃശൂരിൽ ഗ്രൂപ്പുണ്ടായിട്ടുണ്ട്. ഗ്രൂപ്പിനുള്ളിലും ഗ്രൂപ്പുകളുണ്ട്. കൂടാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേരിൽപോലും തൃശൂരിൽ ഗ്രൂപ്പുണ്ടത്രേ.
ഓരോ ഗ്രൂപ്പിലും അധികം പേരില്ലെങ്കിലും അവർക്കൊക്കെ ഡിസിസി ഭാരവാഹിത്വം വേണമെന്ന പിടിവാശിയിലാണ്. മികവുനോക്കി വേണം ഡിസിസി ഭാരവാഹികളെ തീരുമാനിക്കേണ്ടതെന്ന കെപിസിസിയുടെ നിർദ്ദേശങ്ങളൊന്നും ഇവിടെ മുഖവിലയ്ക്കെടുത്തിട്ടുപോലുമില്ല. പ്രധാന ഗ്രൂപ്പ് നേതാക്കളെ തൃപ്തിപ്പെടുത്തി തൽക്കാലം പ്രശ്നം പരിഹരിക്കാനാകുമോയെന്നതും സംശയത്തിലാണ്.