മലപ്പുറം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത ബോർഡ് മന്ത്രി കെ. കൃഷ്ണൻകുട്ടി. പണം സന്പാദിക്കാനുള്ള ആർത്തിയും ആർഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ് ലഹരി വിപണനവും ഉപഭോഗവും സമൂഹത്തിൽ വർധിക്കാൻ കാരണമെന്നും ലളിത ജീവിതം നയിക്കുന്നതിന് സമൂഹത്തെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ’ലഹരിവിമുക്ത കേരളം’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന് സമാപനം കുറിച്ച് എക്സൈസ് വിമുക്തി മിഷന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ’ലഹരിയില്ലാ തെരുവ്’ മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. താജുദ്ദീൻകുട്ടി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വേലായുധൻ കുന്നത്ത്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഗാഥാ എം. ദാസ്, കഐസ്ഇഎസ്എ മുൻ സംസ്ഥാന പ്രസിഡന്റ് രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ജിനീഷ്, എന്നിവർ പ്രസംഗിച്ചു. കാന്പയിൻ സമാപനത്തിന്റെ ഭാഗമായി മലപ്പുറം കുന്നുമ്മൽ, മലപ്പുറം എംഎസ്പിഎച്ച്എസ്എസ്എസ് എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ 28 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 260 കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. താജുദ്ദീൻകുട്ടി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വേലായുധൻ കുന്നത്ത്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഗാഥാ എം. ദാസ്, കഐസ്ഇഎസ്എ മുൻ സംസ്ഥാന പ്രസിഡന്റ് രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ജിനീഷ്, എന്നിവർ പ്രസംഗിച്ചു. കാന്പയിൻ സമാപനത്തിന്റെ ഭാഗമായി മലപ്പുറം കുന്നുമ്മൽ, മലപ്പുറം എംഎസ്പിഎച്ച്എസ്എസ്എസ് എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ 28 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 260 കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.