മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ രണ്ടുകോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സെക്രട്ടറിയടക്കം രണ്ടുപേരെ സസ്പെൻഡ് ചെയ്ത് പുതിയ ഭരണ സമിതി. നടപടി വൈകിപ്പിച്ച മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സഹകരണ ജീവനക്കാര്‍ക്കെതിരെയും സഹകരണ രജിസ്ട്രാറുടെ കത്തിൽ ഗുരുതര പരാമർശം.
ഇവര്‍ക്കെതിരെ ബാങ്കുതല അന്വേഷണം നടത്തി കുറ്റപത്രം നല്കാന് നാലംഗസമിതിയെ നിയമിച്ചു. ബാങ്കില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ലോണ്‍ രേഖകളിലാണ് വ്യാപകമായി ക്രമക്കേടുള്ളത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.വി. സിജാമോള്‍, ബാങ്ക് ജീവനക്കാരന് എം.ജി. പ്രവീണ്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2022 മേയ് രണ്ടിലെ കോ- ഓപ്പറേറ്റീവ് വിജിലന്‍സ് ഓഫീസറുടെയും 2022 ഓഗസ്റ്റ് 16ലെ വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരെയും നടപടി.
പി.എം. ഹുസൈനാര് നല്കിയ മറ്റൊരു പരാതിയിലും പ്രവീണിനെ സസ്പെൻഡ് ചെയ്യാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദേശമുണ്ടായിരുന്നു. പ്രവീണിനെതിരെ നടപടി വൈകിപ്പിച്ച മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സഹകരണ ജീവനക്കാര്‍ക്കെതിരെയും സഹകരണ രജിസ്ട്രാറുടെ കത്തില്‍ പരാമര്‍ശമുണ്ട്.
നടപടി വൈകിയതോടെ പുതിയ ഭരണസമിതിക്ക് ഈമാസം 23ന് വീണ്ടും വിജിലന്‍സിന്റെ കത്ത് ലഭിച്ചു. ഇതില്‍ ബാങ്ക് ഭരണസമിതി നിയമോപദേശം തേടി. നോട്ടീസ് കൊടുത്ത് മറുപടിക്ക് കാത്തു നില്‍ക്കേണ്ടന്നും ഗൗരവകരമായ കുറ്റമാണന്നും നടപടി അടിയന്തരമായി വേണമെന്നുമായിരുന്നു ഉപദേശം ലഭിച്ചത്. തുടര്‍ന്നാണ് ബാങ്ക് ഭരണസമിതി വിജിലന്‍സ് നിര്‍ദേശ പ്രകാരം ഈ മാസം 25ന് ഇരുവരെയും സസ്പൻഡ് ചെയ്തതെന്ന് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടാനും തിരിമറിനടത്താനും സാധ്യതയുണ്ടെന്ന് വിജലന്‍സ് കണ്ടെത്തിയതോടെയാണ് ഇരുവരെയും ബാങ്ക് സസ്പെൻഡ് ചെയ്തത്. 25 മുതല്‍ ആറ് മാസത്തേക്കാണ് സസ്പെന്ഷൻ. ഈ കാലയളവില്‍ ഇരുവര്‍ക്കും അലവന്‍സ് ബാങ്കില്‍നിന്നും സ്വീകരിക്കാം. സീനിയര്‍ സൂപ്പര്‍വൈസര്‍ ഇമ്മാനുവലിനാണ് സെക്രട്ടറിയുടെ ചുമതല.
ഭരണസമിതി അംഗങ്ങളായ എന്‍.പി. ജയന്, പോള്‍ ലൂയിസ് പാലമൂട്ടില്‍, ടോമി പാലമല, അഭിഭാഷകനായ പി.എം. സിറാജ് എന്നിവരാണ് ബാങ്കുതല അന്വേഷണം നടത്തി കുറ്റപത്രം നല്‍കാനുള്ള നാലംഗ സമിതിയിലുള്ളത്. സസ്പെന്ഷന് ശേഷമുള്ള തുടര്‍നടപടികളുടെ ഭഗമായാണ് അന്വേഷണം നടക്കുന്നത്. ബാങ്കിന്റെ കുടിശിക പൂര്‍ണമായി പിരിച്ചെടുക്കാന്‍ ഭരണസമിതി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.
ഇവര്‍ക്കെതിരെ ബാങ്കുതല അന്വേഷണം നടത്തി കുറ്റപത്രം നല്കാന് നാലംഗസമിതിയെ നിയമിച്ചു. ബാങ്കില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ലോണ്‍ രേഖകളിലാണ് വ്യാപകമായി ക്രമക്കേടുള്ളത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.വി. സിജാമോള്‍, ബാങ്ക് ജീവനക്കാരന് എം.ജി. പ്രവീണ്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2022 മേയ് രണ്ടിലെ കോ- ഓപ്പറേറ്റീവ് വിജിലന്‍സ് ഓഫീസറുടെയും 2022 ഓഗസ്റ്റ് 16ലെ വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരെയും നടപടി.
പി.എം. ഹുസൈനാര് നല്കിയ മറ്റൊരു പരാതിയിലും പ്രവീണിനെ സസ്പെൻഡ് ചെയ്യാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദേശമുണ്ടായിരുന്നു. പ്രവീണിനെതിരെ നടപടി വൈകിപ്പിച്ച മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സഹകരണ ജീവനക്കാര്‍ക്കെതിരെയും സഹകരണ രജിസ്ട്രാറുടെ കത്തില്‍ പരാമര്‍ശമുണ്ട്.
നടപടി വൈകിയതോടെ പുതിയ ഭരണസമിതിക്ക് ഈമാസം 23ന് വീണ്ടും വിജിലന്‍സിന്റെ കത്ത് ലഭിച്ചു. ഇതില്‍ ബാങ്ക് ഭരണസമിതി നിയമോപദേശം തേടി. നോട്ടീസ് കൊടുത്ത് മറുപടിക്ക് കാത്തു നില്‍ക്കേണ്ടന്നും ഗൗരവകരമായ കുറ്റമാണന്നും നടപടി അടിയന്തരമായി വേണമെന്നുമായിരുന്നു ഉപദേശം ലഭിച്ചത്. തുടര്‍ന്നാണ് ബാങ്ക് ഭരണസമിതി വിജിലന്‍സ് നിര്‍ദേശ പ്രകാരം ഈ മാസം 25ന് ഇരുവരെയും സസ്പൻഡ് ചെയ്തതെന്ന് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടാനും തിരിമറിനടത്താനും സാധ്യതയുണ്ടെന്ന് വിജലന്‍സ് കണ്ടെത്തിയതോടെയാണ് ഇരുവരെയും ബാങ്ക് സസ്പെൻഡ് ചെയ്തത്. 25 മുതല്‍ ആറ് മാസത്തേക്കാണ് സസ്പെന്ഷൻ. ഈ കാലയളവില്‍ ഇരുവര്‍ക്കും അലവന്‍സ് ബാങ്കില്‍നിന്നും സ്വീകരിക്കാം. സീനിയര്‍ സൂപ്പര്‍വൈസര്‍ ഇമ്മാനുവലിനാണ് സെക്രട്ടറിയുടെ ചുമതല.
ഭരണസമിതി അംഗങ്ങളായ എന്‍.പി. ജയന്, പോള്‍ ലൂയിസ് പാലമൂട്ടില്‍, ടോമി പാലമല, അഭിഭാഷകനായ പി.എം. സിറാജ് എന്നിവരാണ് ബാങ്കുതല അന്വേഷണം നടത്തി കുറ്റപത്രം നല്‍കാനുള്ള നാലംഗ സമിതിയിലുള്ളത്. സസ്പെന്ഷന് ശേഷമുള്ള തുടര്‍നടപടികളുടെ ഭഗമായാണ് അന്വേഷണം നടക്കുന്നത്. ബാങ്കിന്റെ കുടിശിക പൂര്‍ണമായി പിരിച്ചെടുക്കാന്‍ ഭരണസമിതി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.