കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ട്വന്റി 20 ഭരണ സമിതിക്കെതിരെ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു. ഇടത് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്. നിലവിൽ ട്വന്റി 20-അഞ്ച്, യുഡിഎഫ്-അഞ്ച്, എൽഡിഎഫ്-മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഏഴു പേരുടെ പിന്തുണ ഉണ്ടായാൽ മാത്രമാണ് അവിശ്വാസം പാസാവുകയുള്ളു. കഴിഞ്ഞ ഏഴു മാസമായി ഭരണത്തിൽ തുടർന്ന ട്വന്റി 20 യുടെ ഭരണ പരാജയം ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ നേതൃത്വത്തിൽ അവിശ്വാസം കൊണ്ടുവന്നത്.
ട്വന്റി 20 യും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ് എൽഡിഎഫ് വിട്ടുനിന്നതെന്നും അവിശ്വാസം പരാജയപ്പെടാൻ ഉണ്ടായ കാരണമെന്നും യുഡിഎഫ് ആരോപിച്ചു.
അധികാരത്തിന് വേണ്ടി യാതൊരു നീക്കങ്ങളും ട്വന്റ20 നടത്തിയിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് പറഞ്ഞു. എന്നാൽ എംഎൽഎയും ട്വന്റി20 യും തമ്മിലുള്ള തർക്കം മുതലാക്കി എളുപ്പത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ വേണ്ടത്ര ചർച്ചകളില്ലാതെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്.
ട്വന്റി 20 യും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ് എൽഡിഎഫ് വിട്ടുനിന്നതെന്നും അവിശ്വാസം പരാജയപ്പെടാൻ ഉണ്ടായ കാരണമെന്നും യുഡിഎഫ് ആരോപിച്ചു.
അധികാരത്തിന് വേണ്ടി യാതൊരു നീക്കങ്ങളും ട്വന്റ20 നടത്തിയിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് പറഞ്ഞു. എന്നാൽ എംഎൽഎയും ട്വന്റി20 യും തമ്മിലുള്ള തർക്കം മുതലാക്കി എളുപ്പത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ വേണ്ടത്ര ചർച്ചകളില്ലാതെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്.