കൊച്ചി: തീര പരിപാലന നിയമ ലംഘനത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ വിധിപ്രകാരം പൊളിച്ചു നീക്കിയ മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ പാര്‍പ്പിട സമുച്ചയത്തിന്റെ ഉടമയുടെ സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യുന്നു. ഫ്ലാറ്റ് വാങ്ങിയവർക്കും സർക്കാരിനും കോടതി വിധിപ്രകാരം നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരത്തുക നല്കുന്നതില് ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ഉടമ സാനി ഫ്രാന്‍സിസിന്റെ സ്വത്തുക്കൾ ലേലം ചെയ്യുന്നത്.
ഫെബ്രുവരി നാലിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ലേലം. മരടിലെ ഏഴാം ബ്ലോക്ക് നമ്പറുകളിലുള്ളതും കാക്കനാട്ടുള്ള എട്ടാം ബ്ലോക്ക് നമ്പറിലുള്ളതുമായ വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ടെന്‍ഡറുകള്‍ ഫെബ്രുവരി മൂന്നിന് വൈകുന്നേരം അഞ്ചിന് മുന്‍പായി കണയന്നൂര്‍ താലൂക്ക് റവന്യൂ റിക്കവറി വിഭാഗം സ്പെഷല്‍ തഹസീല്‍ദാറിന് സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി നാലിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ലേലം. മരടിലെ ഏഴാം ബ്ലോക്ക് നമ്പറുകളിലുള്ളതും കാക്കനാട്ടുള്ള എട്ടാം ബ്ലോക്ക് നമ്പറിലുള്ളതുമായ വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ടെന്‍ഡറുകള്‍ ഫെബ്രുവരി മൂന്നിന് വൈകുന്നേരം അഞ്ചിന് മുന്‍പായി കണയന്നൂര്‍ താലൂക്ക് റവന്യൂ റിക്കവറി വിഭാഗം സ്പെഷല്‍ തഹസീല്‍ദാറിന് സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.