+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചിയിൽ വൻമയക്കുമരുന്നു വേട്ട; ഒന്‍പതുപേർ അറസ്റ്റിൽ

കൊച്ചി: റിപ്പബ്ലിക് ദിനത്തലേന്ന് നഗരത്തിലെ ഹോട്ടല്‍ മുറികളും ലോഡ്ജുകളും മറ്റും കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ മാരക മയക്കുമരുന്
കൊച്ചിയിൽ വൻമയക്കുമരുന്നു വേട്ട;  ഒന്‍പതുപേർ അറസ്റ്റിൽ
കൊച്ചി: റിപ്പബ്ലിക് ദിനത്തലേന്ന് നഗരത്തിലെ ഹോട്ടല്‍ മുറികളും ലോഡ്ജുകളും മറ്റും കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ മാരക മയക്കുമരുന്നുകള്‍ ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ പിടികൂടി. 310 ഹോട്ടല്‍ മുറികളിലും ലോഡ്ജുകളിലുമായിരുന്നു പരിശോധന. ഇതില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒന്‍പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.ശശിധരന്‍റെ നേതൃത്വത്തില്‍ എറണാകുളം, മട്ടാഞ്ചേരി, തൃക്കാക്കര മേഖലകളിലായിരുന്നു പരിശോധന.
ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ഒരു യുവതി അടക്കം മൂന്നു പേരെ മയക്കുമരുന്നുകളുമായി പിടികൂടി. ആലുവ സ്വദേശികളായ നൗഫല്‍ (28), സനൂപ് (38) എന്നിവരെയും മുണ്ടക്കയം സ്വദേശിനി അപര്‍ണ (22)യെയുമാണ് അറസ്റ്റു ചെയ്തത്.
ഇവരുടെ കൈയില്‍ നിന്ന് 7.45 ഗ്രാം എംഡിഎംഎയും 2.37 ഗ്രാം ഹാഷിഷ് ഓയിലും 48 ഗ്രാം കഞ്ചാവും 2.26 ഗ്രാം ടാബ്ലറ്റുകളും പിടിച്ചെടുത്തു. വന്‍കിടക്കാരില്‍ നിന്ന് മയക്കുമരുന്നുകള്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് കൈമാറുന്ന സംഘത്തിലെ കണ്ണികളാണിവര്‍. അപര്‍ണയുടെ ചികിത്സയ്ക്ക് എന്ന പേരില്‍ സ്വകാര്യ ആശുപത്രിയോടു ചേര്‍ന്ന് റൂം വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിവരികയായിരുന്നു മൂവരും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അതേപോലെ ആശുപത്രിക്ക് സമീപം മറ്റൊരു മയക്കുമരുന്ന് കേസില്‍ കോഴിക്കോട് സ്വദേശിയായ റോബര്‍ട്ട് ജയിംസ് (27) എന്നയാളയും ചേരാനെല്ലൂര്‍ എസ്.കെ.തോമസിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വീട് വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. 6.4 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു. ലോഡ്ജുകള്‍, ഓണ്‍ലൈന്‍ ഹോട്ടല്‍ മുറികള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സ്‌കൂള്‍-കോളജ് പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ വ്യാപകമാക്കിയിരിക്കുന്നത്.