മേലൂർ: താങ്ങുചിറയ്ക്ക് അതിരുകളായി, ഇനി അനാഥമല്ല. പാലപ്പിളളിയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള മൂന്നു ഏക്കറോളം വരുന്ന ചിറയ്ക്ക് അതിരുകൾ ഇല്ലാതെ മുൻപ് പലരുടെയും കൈവശമായിരുന്നു.
ചിറയുടെ വികസനം മുന്നിൽ കണ്ട് പ്രതിസന്ധികളെ തരണം ചെയ്ത് സഹകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ തന്നെ ചിറ അളന്ന് തിരിച്ച് അതിരു കല്ലുകൾ സ്ഥാപിച്ചത്. ചിറ സംരക്ഷണ സമിതി ആക്ഷൻ കൗണ്‍സിൽ രൂപീകരിക്കുകയും ചെയ്തിരുന്നു. ചിറ അളക്കുന്നതിന് വേണ്ടി വരുന്ന ഡിജിറ്റൽ സർവേയുടെ ചെലവ് സമിതിയാണ് വഹിക്കുന്നത്. അളന്ന് തിരിച്ച് അതിരുകൾക്ക് കല്ലുകൾ സ്ഥാപിക്കാൻ പ്രസിഡന്റ് എം.എസ്. സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, സെക്രട്ടറി ഗിരീഷ് ചന്ദ്രൻ, വാർഡ് മെന്പർ വാസന്തി ചന്ദ്രൻ,താങ്ങുചിറ സംരക്ഷണ സമിതി അംഗങ്ങളായ ലിൻസൻ ആന്റണി, പി.എ. ഷാജു, സുനോജ്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
പ്രദേശത്തെഏറ്റവും വലിയ ജലസ്രോതസുകളിലൊന്നാണ് താങ്ങുചിറ. നേരത്തെ 400 ഹെക്ടറിലധികം വരുന്ന നെല്ല്, വാഴ, ജാതി, മരച്ചീനി തുടങ്ങിയ കൃഷികൾ ചിറയിലെ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ 95 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ അഞ്ചു ലക്ഷവും ചേർന്ന് ഒരു കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ചിറയുടെ വികസനം മുന്നിൽ കണ്ട് പ്രതിസന്ധികളെ തരണം ചെയ്ത് സഹകരിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ തന്നെ ചിറ അളന്ന് തിരിച്ച് അതിരു കല്ലുകൾ സ്ഥാപിച്ചത്. ചിറ സംരക്ഷണ സമിതി ആക്ഷൻ കൗണ്‍സിൽ രൂപീകരിക്കുകയും ചെയ്തിരുന്നു. ചിറ അളക്കുന്നതിന് വേണ്ടി വരുന്ന ഡിജിറ്റൽ സർവേയുടെ ചെലവ് സമിതിയാണ് വഹിക്കുന്നത്. അളന്ന് തിരിച്ച് അതിരുകൾക്ക് കല്ലുകൾ സ്ഥാപിക്കാൻ പ്രസിഡന്റ് എം.എസ്. സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, സെക്രട്ടറി ഗിരീഷ് ചന്ദ്രൻ, വാർഡ് മെന്പർ വാസന്തി ചന്ദ്രൻ,താങ്ങുചിറ സംരക്ഷണ സമിതി അംഗങ്ങളായ ലിൻസൻ ആന്റണി, പി.എ. ഷാജു, സുനോജ്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
പ്രദേശത്തെഏറ്റവും വലിയ ജലസ്രോതസുകളിലൊന്നാണ് താങ്ങുചിറ. നേരത്തെ 400 ഹെക്ടറിലധികം വരുന്ന നെല്ല്, വാഴ, ജാതി, മരച്ചീനി തുടങ്ങിയ കൃഷികൾ ചിറയിലെ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ 95 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ അഞ്ചു ലക്ഷവും ചേർന്ന് ഒരു കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.