സ്വന്തം ലേഖകൻ
അയ്യന്തോൾ: തൃശൂർ കളക്ടറേറ്റിലും പഞ്ചിംഗ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഇരുനൂറോളം ജീവനക്കാർക്കാണ് പഞ്ചിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
താമസിയാതെ ബാക്കിയുള്ള ജീവനക്കാർക്കും പഞ്ചിംഗ് ഏർപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പഞ്ചിംഗ് മെഷിനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തൃശൂർ കളക്ടറേറ്റിലും പഞ്ചിംഗ് മെഷിൻ പുനസ്ഥാപിച്ചത്. വർഷങ്ങൾക്കു മുന്‍പ് തൃശൂർ സിവിൽ സ്റ്റേഷനിൽ പഞ്ചിംഗ് മെഷിനുകൾ ഉണ്ടായിരുന്നു. പിന്നീട് ഇവ പ്രവർത്തനരഹിതമാവുകയായിരുന്നു. കഴിഞ്ഞ ദിവസം മെഷീന്റെ ട്രയൽ റണ്‍ വിജയകരമായി നടത്തിയിരുന്നു. തുടർന്നാണ് ഇന്നലെ മുതൽ പഞ്ചിംഗ് ഒൗദ്യോഗികമായി ഏർപ്പെടുത്തിയത്.
സർക്കാർ നിർദ്ദേശപ്രകാരം ജനുവരി രണ്ടിനായിരുന്നു പഞ്ചിംഗ് തുടങ്ങേണ്ടിയിരുന്നത്. എന്നാൽ അന്ന് നടപ്പായില്ല. കളക്ടറേറ്റിലെ അവശേഷിക്കുന്ന ജീവനക്കാരുടെ ആധാർ കാർഡ് മെഷിനുമായി ലിങ്ക് ചെയ്യുന്നതോടെ പഞ്ചിംഗ് സംവിധാനം കാര്യക്ഷമമാകും.
അയ്യന്തോൾ: തൃശൂർ കളക്ടറേറ്റിലും പഞ്ചിംഗ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഇരുനൂറോളം ജീവനക്കാർക്കാണ് പഞ്ചിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
താമസിയാതെ ബാക്കിയുള്ള ജീവനക്കാർക്കും പഞ്ചിംഗ് ഏർപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പഞ്ചിംഗ് മെഷിനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തൃശൂർ കളക്ടറേറ്റിലും പഞ്ചിംഗ് മെഷിൻ പുനസ്ഥാപിച്ചത്. വർഷങ്ങൾക്കു മുന്‍പ് തൃശൂർ സിവിൽ സ്റ്റേഷനിൽ പഞ്ചിംഗ് മെഷിനുകൾ ഉണ്ടായിരുന്നു. പിന്നീട് ഇവ പ്രവർത്തനരഹിതമാവുകയായിരുന്നു. കഴിഞ്ഞ ദിവസം മെഷീന്റെ ട്രയൽ റണ്‍ വിജയകരമായി നടത്തിയിരുന്നു. തുടർന്നാണ് ഇന്നലെ മുതൽ പഞ്ചിംഗ് ഒൗദ്യോഗികമായി ഏർപ്പെടുത്തിയത്.
സർക്കാർ നിർദ്ദേശപ്രകാരം ജനുവരി രണ്ടിനായിരുന്നു പഞ്ചിംഗ് തുടങ്ങേണ്ടിയിരുന്നത്. എന്നാൽ അന്ന് നടപ്പായില്ല. കളക്ടറേറ്റിലെ അവശേഷിക്കുന്ന ജീവനക്കാരുടെ ആധാർ കാർഡ് മെഷിനുമായി ലിങ്ക് ചെയ്യുന്നതോടെ പഞ്ചിംഗ് സംവിധാനം കാര്യക്ഷമമാകും.