തൃശൂർ: ഡോ. എം.എസ്. സുനിലിന്റെ 269-ാമത് സ്നേഹഭവനം ജിസ്മരിയയുടെ ആറംഗ കുടുംബത്തിന്.
സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 269-ാമത്തെ സ്നേഹഭവനമാണ് മുളങ്കുന്നത്ത്കാവ് മണിത്തറ രോഗബാധിതയായ ജിസ്മരിയയ്ക്കും കുടുംബത്തിനും വിസ്കോണ്‍സിൻ സെന്റ് ആന്റണീസ് സീറോ മലബാർ പള്ളിയുടെ സഹായത്താൽ നിർമിച്ചു നൽകിയത്.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പള്ളി വികാരി ഫാ. നവീൻ മാത്യുവും മിഷൻ ചെയർമാൻ തോമസ് ഡിക്രൂസും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ രോഗബാധിതയായ ജിസ്മരിയ ഭർത്താവ് ജോസഫും രോഗബാധിതനായ സഹോദരനും മകളും മൂന്ന് കുട്ടികളും ആയി പോകുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന അവസരത്തിൽ ദാനമായി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്താണ് മൂന്നു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ബാത്റൂമും അടങ്ങിയ വീട് നിർമിച്ചു നൽകിയത്. ചടങ്ങിൽ ബ്ലോക്ക് മെന്പർ ലിനി ഷാജി, വാർഡ് മെന്പർ ഐ.ആർ. മണികണ്ഠൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.
സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ നിരാശ്രയർക്ക് പണിത് നൽകുന്ന 269-ാമത്തെ സ്നേഹഭവനമാണ് മുളങ്കുന്നത്ത്കാവ് മണിത്തറ രോഗബാധിതയായ ജിസ്മരിയയ്ക്കും കുടുംബത്തിനും വിസ്കോണ്‍സിൻ സെന്റ് ആന്റണീസ് സീറോ മലബാർ പള്ളിയുടെ സഹായത്താൽ നിർമിച്ചു നൽകിയത്.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പള്ളി വികാരി ഫാ. നവീൻ മാത്യുവും മിഷൻ ചെയർമാൻ തോമസ് ഡിക്രൂസും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ രോഗബാധിതയായ ജിസ്മരിയ ഭർത്താവ് ജോസഫും രോഗബാധിതനായ സഹോദരനും മകളും മൂന്ന് കുട്ടികളും ആയി പോകുവാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന അവസരത്തിൽ ദാനമായി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്താണ് മൂന്നു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ബാത്റൂമും അടങ്ങിയ വീട് നിർമിച്ചു നൽകിയത്. ചടങ്ങിൽ ബ്ലോക്ക് മെന്പർ ലിനി ഷാജി, വാർഡ് മെന്പർ ഐ.ആർ. മണികണ്ഠൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.