തൃശൂർ: ശക്തൻ സ്റ്റാൻഡിൽ വില്പന നടത്തുന്നതിനിടെ 138 പായ്ക്കറ്റ് നിരോധിത പുകയിലയായ ഹാൻസുമായി ഒരാളെ കോർപറേഷൻ ആരോഗ്യവിഭാഗം പിടികൂടി.
പുല്ലഴി ചാലിശേരി ഹൗസിൽ ഫ്രാൻസിസിസിനെയാണു പിടികൂടിയത്. ഇയാൾ സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കുമാണ് ഹാൻസ് വിൽപന നടത്തിയിരുന്നത്. ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം. ഇയാളിൽനിന്ന് ഇതിനുമുന്പും നിരോധിത പുകയില വില്പനയ്ക്കിടെ പിടികൂടിയിട്ടുള്ളതായി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ പറഞ്ഞു.
പത്തുരൂപ എംആർപി രേഖപ്പെടുത്തിയിട്ടുള്ള ഹാൻസ് അന്പതുരൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. തൃശൂരിലും പരിസരങ്ങളിലും ഹാൻസ് പോലുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന വ്യാപകമാകുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി.
മൊത്തക്കച്ചവടക്കാർ കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങൾ ഏജന്റുമാർ മുഖേന ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ചെറുകിട വില്പന്നക്കാർക്ക് എത്തിച്ചുകൊടുക്കും. മുൻകൂറായി ഒാർഡർ ചെയ്ത് ഉത്പന്നങ്ങൾ വൻതോതിൽ വരുത്തുന്ന കച്ചവയക്കാരുമുണ്ട്. ഉത്തരേന്ത്യയിൽനിന്നാണ് വൻതോതിൽ ലഹരിപദാർഥങ്ങൾ ജില്ലയിലേക്കും കേരളത്തിലേക്കും എത്തുന്നത്.
പുല്ലഴി ചാലിശേരി ഹൗസിൽ ഫ്രാൻസിസിസിനെയാണു പിടികൂടിയത്. ഇയാൾ സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്കുമാണ് ഹാൻസ് വിൽപന നടത്തിയിരുന്നത്. ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം. ഇയാളിൽനിന്ന് ഇതിനുമുന്പും നിരോധിത പുകയില വില്പനയ്ക്കിടെ പിടികൂടിയിട്ടുള്ളതായി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ പറഞ്ഞു.
പത്തുരൂപ എംആർപി രേഖപ്പെടുത്തിയിട്ടുള്ള ഹാൻസ് അന്പതുരൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. തൃശൂരിലും പരിസരങ്ങളിലും ഹാൻസ് പോലുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന വ്യാപകമാകുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി.
മൊത്തക്കച്ചവടക്കാർ കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങൾ ഏജന്റുമാർ മുഖേന ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ചെറുകിട വില്പന്നക്കാർക്ക് എത്തിച്ചുകൊടുക്കും. മുൻകൂറായി ഒാർഡർ ചെയ്ത് ഉത്പന്നങ്ങൾ വൻതോതിൽ വരുത്തുന്ന കച്ചവയക്കാരുമുണ്ട്. ഉത്തരേന്ത്യയിൽനിന്നാണ് വൻതോതിൽ ലഹരിപദാർഥങ്ങൾ ജില്ലയിലേക്കും കേരളത്തിലേക്കും എത്തുന്നത്.