വരാപ്പുഴ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കോട്ടുവള്ളി തുണ്ടത്തിൽ ജോസഫ് മകൻ ഫ്രാൻസിസിനെ വധിക്കാൻ ശ്രമിച്ച കേസിൽ കോട്ടുവള്ളി സൗത്ത് എലഞ്ഞിവേൽ എനോഷ് (25), മയ്യാർ ഭാഗത്ത് നികത്തിൽ പറമ്പിൽ വീട്ടിൽ നിഗീഷ് (19) എന്നിവരാണ് പിടിയിലായത്.
കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടിക്കിടെയാണ് സംഭവം ഉണ്ടായത്. പരിപാടിക്കിടയിൽ ദേഹത്ത് ഇടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മുനമ്പം ഡിവൈഎസ്പി എം.കെ. മുരളിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരേയും റിമാൻഡ് ചെയ്തു.
കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടിക്കിടെയാണ് സംഭവം ഉണ്ടായത്. പരിപാടിക്കിടയിൽ ദേഹത്ത് ഇടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മുനമ്പം ഡിവൈഎസ്പി എം.കെ. മുരളിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരേയും റിമാൻഡ് ചെയ്തു.