കളമശേരി : കളമശേരിയിലെ പഴകിയ കോഴി ഇറച്ചി വിറ്റ കേസിലെ ഒന്നാം പ്രതി ഒ. ജുനൈസ് അറസ്റ്റിലായത് സൗദിയിലേക്ക് പറക്കാൻ തയാറെടുക്കുന്നതിനിടെ. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചിരുന്നു. ഇയാൾ ഏറെ വർഷം അറബ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ളതാണ്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് രാജ്യം വിടാൻ പദ്ധതിയിട്ടതെന്ന് കളമശേരി പോലീസ് പറഞ്ഞു.
നല്ലതും ചത്തതുമായ കോഴികളെ ഇറച്ചിയാക്കിയാണ് കളമശേരിയിൽ എത്തിച്ച് എറണാകുളം ടൗണിലടക്കം പല കടകളിലും വിതരണം ചെയ്തിരുന്നതെന്നും മറ്റു കച്ചവടക്കാരിൽ നിന്നു വില കുറച്ചാണ് വിറ്റിരുന്നതെന്നും ജുനൈസ് പോലീസിനു മൊഴി നൽകി. പ്രതികൾ കുറ്റം സമ്മതിച്ചതായി കൊച്ചിഡിസിപി എസ്. ശശിധരൻ പറഞ്ഞു. പ്രതികളുടെ നീക്കം മനസിലാക്കിയ പോലീസ് പാലക്കാട്ട് ക്യാമ്പ് ചെയ്താണ് പ്രതികളായ ഒ. ജുനൈസിനെയും കൂട്ടാളിയായ സി. നിസാബിനെയും പിടികൂടിയത്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നല്ലതും ചത്തതുമായ കോഴികളെ ഇറച്ചിയാക്കിയാണ് കളമശേരിയിൽ എത്തിച്ച് എറണാകുളം ടൗണിലടക്കം പല കടകളിലും വിതരണം ചെയ്തിരുന്നതെന്നും മറ്റു കച്ചവടക്കാരിൽ നിന്നു വില കുറച്ചാണ് വിറ്റിരുന്നതെന്നും ജുനൈസ് പോലീസിനു മൊഴി നൽകി. പ്രതികൾ കുറ്റം സമ്മതിച്ചതായി കൊച്ചിഡിസിപി എസ്. ശശിധരൻ പറഞ്ഞു. പ്രതികളുടെ നീക്കം മനസിലാക്കിയ പോലീസ് പാലക്കാട്ട് ക്യാമ്പ് ചെയ്താണ് പ്രതികളായ ഒ. ജുനൈസിനെയും കൂട്ടാളിയായ സി. നിസാബിനെയും പിടികൂടിയത്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.