കൊച്ചി: രവിപുരത്തെ റെയ്സ് ട്രാവല്‍ ഏജന്‍സി ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി ജോളിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
നിലവില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും പ്രതിക്കെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു. ഇക്കാര്യങ്ങളുള്‍പ്പെടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചു തന്നെയാണ് എത്തിയത്. സ്ഥാപന ഉടമയായ മുഹമ്മദ് അലിയെ ആക്രമിക്കാനാണ് ലക്ഷ്യം വച്ചതെന്നും പ്രതി പോലീസിനോടു പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ട്രാവല്‍ ഏജന്‍സികളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിസിപി എസ്. ശശിധരന് പറഞ്ഞു. കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊടുപുഴ സ്വദേശി സൂര്യ (25) ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
നിലവില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും പ്രതിക്കെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു. ഇക്കാര്യങ്ങളുള്‍പ്പെടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചു തന്നെയാണ് എത്തിയത്. സ്ഥാപന ഉടമയായ മുഹമ്മദ് അലിയെ ആക്രമിക്കാനാണ് ലക്ഷ്യം വച്ചതെന്നും പ്രതി പോലീസിനോടു പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ട്രാവല്‍ ഏജന്‍സികളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിസിപി എസ്. ശശിധരന് പറഞ്ഞു. കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊടുപുഴ സ്വദേശി സൂര്യ (25) ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.