കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വ്യത്യസ്ത അപകടങ്ങ ളിൽ പരിക്കേറ്റ് ചികിത്സയിലാ യിരുന്ന രണ്ടുപേർ മരിച്ചു. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേത്തല എൽത്തുരുത്ത് കുരിയപറന്പിൽ സുരേഷിന്റെ മകൻ ജിഷ്ണു (27) വാണ് ഇന്നലെ പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ഡിസംബർ 23ന് പടാകുളം സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം.
എടവിലങ്ങ് കുഞ്ഞയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര ചിറയിൽ ഹരിയുടെ മകൻ അതുൽ കൃഷ്ണ (23)യാണ് മരിച്ച രണ്ടാമത്തെയാൾ. ഇന്നലെ രാവിലെയായിരുന്നു മരണം. ജനുവരി 17നാണ് അതുൽ കൃഷ്ണസഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്.
അപകടത്തിൽ നടവരന്പ് കാട്ടുപറന്പിൽ അതുൽ കുമാറിനും പരിക്കേറ്റിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസ് ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ഡിസംബർ 23ന് പടാകുളം സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം.
എടവിലങ്ങ് കുഞ്ഞയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര ചിറയിൽ ഹരിയുടെ മകൻ അതുൽ കൃഷ്ണ (23)യാണ് മരിച്ച രണ്ടാമത്തെയാൾ. ഇന്നലെ രാവിലെയായിരുന്നു മരണം. ജനുവരി 17നാണ് അതുൽ കൃഷ്ണസഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്.
അപകടത്തിൽ നടവരന്പ് കാട്ടുപറന്പിൽ അതുൽ കുമാറിനും പരിക്കേറ്റിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസ് ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.