ഇരിങ്ങാലക്കുട: കഴിഞ്ഞവർഷം നവീകരിച്ച സ്കൂൾ കെട്ടിടം പൊളിച്ച് എംഎൽഎ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം പണിയാനുള്ള നഗരസഭയുടെ ശ്രമത്തിനെതിരേ എൻജിനീയറിംഗ് വിഭാഗം. ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂളിലാണു കെട്ടിടം പണിയാനൊരുങ്ങുന്നത്.
എന്നാൽ, കഴിഞ്ഞവർഷം ഈ കെട്ടിടത്തിന്റെ നവീകരണത്തിനായി 19.60 ലക്ഷം നഗരസഭ ചെലവാക്കിയതായും ഇപ്പോൾ അത് പൊളിച്ചാൽ ഓഡിറ്റ് ഒബ്ജക്ഷൻ അടക്കമുള്ള നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്നും
ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ, കുട്ടികളുടെ ജീവനും കെട്ടിടത്തിന്റെ ഉറപ്പുമാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ചെയർപേഴ്സണും പ്രതിപക്ഷവും. അതേസമയം 130 കൊല്ലം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനു പകരം അതിനെ സ്വഭാവിക തനിമയോടെ നവീകരിച്ച് നിലനിർത്തുകയാണു വേണ്ടതെന്നും ബിജെപി പാർലിമെന്ററി പാർട്ടി ലീഡർ സന്തോ ഷ് ബോബൻ പറഞ്ഞു.
കഴിഞ്ഞവർഷം നവീകരിച്ച കെട്ടിടം പൊളിച്ചുപണിയാൻ ഓഡിറ്റ് പ്രശ്നം ഉള്ളതിനാൽ നിയമപരമായി ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് എഴുതാൻ കഴിയില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ അനുമതിക്കായി വിടാൻ തീരുമാനിച്ചുവെന്നും നഗരസഭ ചെയർപേഴ്സണ് സോണിയ ഗിരി അറിയിച്ചു.
എന്നാൽ, കഴിഞ്ഞവർഷം ഈ കെട്ടിടത്തിന്റെ നവീകരണത്തിനായി 19.60 ലക്ഷം നഗരസഭ ചെലവാക്കിയതായും ഇപ്പോൾ അത് പൊളിച്ചാൽ ഓഡിറ്റ് ഒബ്ജക്ഷൻ അടക്കമുള്ള നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്നും
ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ, കുട്ടികളുടെ ജീവനും കെട്ടിടത്തിന്റെ ഉറപ്പുമാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ചെയർപേഴ്സണും പ്രതിപക്ഷവും. അതേസമയം 130 കൊല്ലം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനു പകരം അതിനെ സ്വഭാവിക തനിമയോടെ നവീകരിച്ച് നിലനിർത്തുകയാണു വേണ്ടതെന്നും ബിജെപി പാർലിമെന്ററി പാർട്ടി ലീഡർ സന്തോ ഷ് ബോബൻ പറഞ്ഞു.
കഴിഞ്ഞവർഷം നവീകരിച്ച കെട്ടിടം പൊളിച്ചുപണിയാൻ ഓഡിറ്റ് പ്രശ്നം ഉള്ളതിനാൽ നിയമപരമായി ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് എഴുതാൻ കഴിയില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ അനുമതിക്കായി വിടാൻ തീരുമാനിച്ചുവെന്നും നഗരസഭ ചെയർപേഴ്സണ് സോണിയ ഗിരി അറിയിച്ചു.